പോസ്റ്റുകള്‍

കവിത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രവാസി പ്രകാശമില്ലാത്ത വിളക്ക്..

ഇമേജ്
പ്രവാസതീയിലുരുകിയൊലിക്കും  പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍ ദൈവത്തിന്‍ നാടിനെ യാത്രയാക്കി  എത്തിയതാകട്ടെ മണല്‍കാട്ടിലും, ആരോരുമില്ലാതെ അലയുമ്പോഴെല്ലാം നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍ വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍ ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം  മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു  വിദ്യതന്‍ പടികള്‍ കയറും മക്കളും വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്  വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍ എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,, ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും  അതാണെന്റെ ആത്മസംത്ര്പതിയും...

പ്രിയനേ അറിയാതെ ഞാന്‍ സ്നേഹിച്ചതാണങ്കില്‍ മാപ്പാക്കിടെണം..

ഇമേജ്
ഇരുള്‍ വീണ വഴിയിലൂടെ.... വഴിയറിയാതെഅലഞ്ഞപ്പോള്‍ .... സ്നേഹത്തിന്‍ ഇത്തിരി വെട്ടവുമായ്‌.......... അറിയാതെന്‍ അരികില്‍ നീ വന്നപ്പോള്‍. അറിയാതെ മോഹിച്ചപുശ്പ്പമേ.............. നിനക്കാരോ അവകാശമോതിയപ്പോള്‍............ വെറുതെയെങ്കിലും എന്‍ മനം........ വിതുമ്പിയതോരുമാത്ര നീ യരിഞ്ഞുവോ??........... ധുഖാഗ്നിയില്‍ നീര്‍ മൊരു ചിത്തത്തില്‍ - ഒരുമഞ്ഞു കണമായു നിന്‍റെ സ്നേഹം........ ഒരുമാത്ര മിന്നി മറഞ്ഞുവോ???......... വഴിയറിയാതൊഴുകിയ മേഘങ്ങളും....... നിലയില്ലതലഞ്ഞരാ മന്തമാരുതനും......... നിന്‍റെ പെരോതിയോളിച്ചപ്പോള്‍........ പ്രിയനേ അറിയാതെയെന്‍ മനം കുളിര്‍ത്തു......... നിറമുള്ള സ്വൊപ്നങ്ങളുടെ ലോകത്തെന്നെ- തനിച്ചാക്കി നീ മറയുമ്പോള്‍........... എന്‍ മുന്നില്‍ ഇരുള്‍ വീണ വഴിയും - നിന്നോര്‍മ്മകളും നഷ്ട്ട സ്വോപ്പ്നങ്ങളും മാത്രം ബാക്കി!..... ഒരു മാത്ര നീ തന്ന വര്‍ണ്ണ സ്വോപ്പ്ന്നങ്ങല്‍ക്കുമാ...... സ്നേഹ സ്വാന്തനങ്ങല്‍ക്കുമെന്‍ ആശ്ര പൂജ......... അനുവാതമില്ലാതെ സ്നേഹിച്ചുപോയതപരാതമെങ്കില്‍ ...... മാപ്പാകിടെണം........

ഓര്‍മയുടെ മിനാരങ്ങള്‍

ഇമേജ്
ഓര്‍മയുടെ മിനാരങ്ങള്‍ 1992 ഡിസംബര്‍ 6; ചോരയില്‍ മുക്കിയ ത്രിശൂല മുനകൊണ്ട്  ഹിന്ദുത്വഫാഷിസം ഇന്ത്യാചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത തിയ്യതി.   ഇന്ത്യന്‍ മുസ്ലിമിന്റെ ഹൃദയത്തിലുയര്‍ന്നുനിന്ന ബാബരിമസ്ജിദിന്‍റെ  ഖുബ്ബകള്‍ ഒരാക്രോശമായി അന്നു നിലംപതിച്ചത് ഒരു കാവി ഇന്ത്യയുടെ  ഇന്ധനമായി വളരുമെന്നു മനക്കോട്ടകെട്ടിയ ഫാഷിസത്തിനു പക്ഷേ, ഇപ്പോള്‍ കണക്കുകള്‍ തെറ്റുന്നു. ഭാവി ഇന്ത്യയിലേക്കുള്ള വഴിയടയാളമായി  ബാബരിമസ്ജിദ് ഓരോ വര്‍ഷവും പുനര്‍ജനിക്കുകയാണ്. അടിച്ചമര്‍ത്തലിന്റെ തമോഗര്‍ത്തങ്ങളില്‍ തലകുനിച്ചുനിന്ന  മര്‍ദ്ദിതസമൂഹങ്ങള്‍ ലോകത്തിന്റെ  നെറുകയില്‍ കൊടിനാട്ടുന്ന പുതിയ കാലം ബാബരിമസ്ജിദിന്റെ  മിനാരങ്ങളെയും നെഞ്ചേറ്റുന്നുണ്ട്. കാലപ്രവാഹത്തില്‍ മധുരമായ  ബാങ്കൊലിയുമായി അതു വിശ്വാസികളെ തിരിച്ചുവിളിക്കും.

നീലക്കുയില്‍ സൃഷ്ടിച്ച പാട്ടുവിപ്ളവം

ഇമേജ്
നീലക്കുയില്‍ സൃഷ്ടിച്ച പാട്ടുവിപ്ലവം  മലയാളിയുടെ അനേകായിരം പതിപ്പുകളുള്ള ആത്മകഥയാണു സിനിമാപ്പാട്ടുകള്‍. ഓരോ ശ്രോതാവും സ്വന്തം ഭാവങ്ങള്‍ക്കനുസരിച്ച് അവയില്‍ ജീവിതം എഴുതിച്ചേര്‍ത്തു. ഇത്രമേല്‍ ആവര്‍ത്തിക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്യുന്ന മറ്റു കലാരൂപങ്ങള്‍ സിനിമാഗാനങ്ങള്‍ പോലെ ഉണ്ടാവില്ല. മലയാളിയുടെ കേള്‍വിശീലങ്ങളെത്തന്നെ രൂപീകരിച്ചതില്‍ ചലച്ചിത്രഗാനങ്ങള്‍ക്കുള്ള പ്രാധാന്യം വളരെയേറെയാണ്. മാപ്പിളപ്പാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, പാണന്‍പാട്ടുകള്‍ തുടങ്ങി ജാതി-സാമുദായിക സ്വഭാവങ്ങളുള്ള പാട്ടുകള്‍ കേട്ട് ശീലിച്ചിരുന്ന ഒരു ജനതയെ മലയാളിയുടെ പൊതുകേള്‍വികളിലേക്കു കൊണ്ടുവരുന്നത് നാടക-സിനിമാഗാനങ്ങളാണ്. ആധുനിക കേരളീയ നിര്‍മിതിയുടെ പശ്ചാത്തല ഗാനങ്ങളാണവ എന്നു നിസ്സംശയം പറയാം. 'എല്ലാരും ചൊല്ല്ണ് എല്ലാരും ചൊല്ല്ണ് കല്ലാണീ നെഞ്ചിലെന്ന്' എന്ന 'നീലക്കുയിലി'(1954)ലെ വരികളില്‍ ഏതാണ്ട് അരനൂറ്റാണ്ടിലധികമുള്ള പ്രണയത്തിന്റെ വ്യത്യസ്തമായ നെടുവീര്‍പ്പുകളുടെ ഭാരവും കടുപ്പവും നാം ഇന്നനുഭവിക്കുന്നുണ്ട്. നീലിയെന്ന പുലയിപ്പെണ്ണ് സ്വന്തം ആത്മഗതം വെളിപ്പെടുത്തിയ ഭാഷയാണു നാം ...