പോസ്റ്റുകള്‍

ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല

ഇമേജ്
ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല   എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ശരീഅത്ത് വിവാദം നടക്കുകയുണ്ടായി. ആ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണത്തിനു തിരികൊളുത്തിയത് അന്നത്തെ കമ്മ്യൂണിസ്റ് ആചാര്യനായിരുന്നു. കൂട്ടുസഖാക്കളും കുട്ടിസഖാക്കളും ചേര്‍ന്ന് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശങ്ങളെ താറടിച്ചും തെറിപറഞ്ഞും നാട്ടിലാകെ യോഗങ്ങളും സെമിനാറുകളും പോസ്ററുകളും ലഘുലേഖകളും പത്രപ്രസ്താവനകളും കൊണ്ട് പ്രചണ്ഡമായ പ്രചാരണം നടത്തി. വ്യക്തമായി നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു അതിനുപിന്നില്‍. എങ്കിലും രാഷ്ട്രീയക്കളി കാര്യമായപ്പോള്‍ രംഗം ആകെ കുഴഞ്ഞുമറിഞ്ഞു.  മുസ്ലിംസമുദായം ഉണര്‍ന്ന് അവാന്തരവിഭാഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു ശരീഅത്ത് വിരുദ്ധരുടെ കുടിലതന്ത്രങ്ങള്‍ക്കു മറുപടി നല്‍കി. എതിര്‍പ്രചാരണങ്ങളും യോഗങ്ങളും രംഗം കൈയടക്കി. കാര്യം പന്തിയല്ലെന്നുകണ്ട കമ്മ്യൂണിസ്റ് ആചാര്യന്‍ തനിക്ക് ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പ്രസ്താവനയിറക്കി തടിയെടുത്തു. ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു ഭൂരിപക്ഷ സമുദായത്തെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യംവച്ചു നടത്തിയ ആ വിവ...

ഇനിയും മലയാളം അറിയില്ലേ? മലയാളത്തില്‍ വളരെ ഈസിയായി എഴുതൂ....

ഇമേജ്
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും.  നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക  ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി.  നിങ്ങളുടെ കീബോര്‍ഡില്‍ മലയാളം ഭാഷയും കൂടി സെറ്റ്‌ ചെയ്തു മലയാളത്തില്‍ വളരെ ഈസിയായി വെറും അഞ്ചു മിനിട്ട് കൊണ്ട് മനസ്സിലാവുന്ന ഒരു സ്റ്റെപ് ആണ്. ഇവിടെ  ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് . ഇവിടെ ക്ലിക്ക് ചെയ്യുക   അപ്പോള്‍ കിട്ടുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. അതില്‍ choose your IME language  ക്ലിക്ക് ചെയ്തു മലയാളം തിരഞ്ഞടുക്കുക. ശേഷം ഡൌണ്ലോഡ് ചെയ്യുക  ചിത്രം 1 ഡൌണ്ലോഡ് ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ സേവ ചെയ്യുക. . പിന്നെ സേവ ചെയ്ത ഫയല്‍ ക്ല...

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

ഇമേജ്
നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ? നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് 'സമയമില്ല' എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്!...

ഖുര്‍ആന്‍ എന്ന അത്ഭുതം

ഇമേജ്
ഖുര്‍ആന്‍ എന്ന അത്ഭുതം 'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ട...

മക്കാവിജയം: മാപ്പും നടപടിയും

ഇമേജ്
മക്കാവിജയം: മാപ്പും നടപടിയും  അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്. ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (...

ദൈവം അല്ലാഹു അല്ലാതെ ആരാണ്?

ഇമേജ്
ദൈവം അല്ലാഹു അല്ലാതെ ആരാണ്?   മനുഷ്യാരംഭം മുതല്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ വഴി പഠിപ്പിക്കപ്പെട്ടതാണ് ഏകദൈവസിദ്ധാന്തം. ഓരോ പ്രവാചകനു ശേഷവും മനുഷ്യര്‍ സ്വേച്ഛയാല്‍ ബഹുദൈവത്വസങ്കല്‍പ്പങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും പ്രപഞ്ചപ്രകൃതിക്കു നിശ്ചയിക്കപ്പെട്ട വഴിക്കു വിരുദ്ധമായി ജീവിച്ചു സാമൂഹികജീവിതം മലീമസമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു നിരന്തരം പ്രവാചകന്മാരെ അയച്ച് ഏകദൈവാശയം പുതുക്കിക്കൊണ്േടയിരുന്നു. ഖുര്‍ആന്‍ സവിസ്തരം ഈ ചരിത്രം വിവരിക്കുന്നുണ്ട്. പ്രവാചകനിയോഗ നടപടിക്രമം മുഹമ്മദ് നബി(സ) യിലൂടെ അവസാനിപ്പിച്ച അല്ലാഹു ആ പ്രബോധനദൌത്യം ഏല്‍പ്പിച്ചതു മുസ്ലിം സമൂഹത്തെയാണ്. വളച്ചുകെട്ടില്ലാതെ ഇതു നമുക്കു ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട് (35: 31-32). ഏകദൈവാശയം മനുഷ്യമനസ്സിനെ ബോധ്യപ്പെടുത്തുന്നതിനു ചരിത്രത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ധാരാളം തെളിവുകള്‍ അല്ലാഹു നിരത്തുന്നുണ്ട്. അവ നോക്കിപ്പഠിച്ചു ബോധ്യമായാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു ധരിക്കാന്‍ ആര്‍ക്കും ഒരു പഴുതും നല്‍കാത്തവിധമാണ് അവയുടെ അവതരണം. ഗുരു ശിഷ്യനു പറഞ്ഞുകൊടുക്കുന്നതുപോലെ കുറേ കാര്യങ്ങള്‍ പറഞ്ഞിട...

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍

ഇമേജ്
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍  എ. സഈദ് ഒറ്റപ്പെടല്‍ ഭീഷണിയിലാണ് ലോകത്തെവിടെയും മുസ്ലിംകളിന്ന്. നുണകളും കുതന്ത്രങ്ങളും വഴി അവരെ പൊതുസമൂഹത്തിന്റെ ശത്രുക്കളായി അവതരിപ്പിക്കുന്നതില്‍ തല്‍പ്പരകക്ഷികള്‍ വിജയിച്ചുകഴിഞ്ഞു. ഭരണകൂടങ്ങളുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ശക്തികള്‍ ഭീകരരെ ഉണ്ടാക്കുകയും അവരെ വേട്ടയാടുന്ന നാട്യത്തില്‍ മുസ്ലിംസമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയുമാണല്ലോ ചെയ്യുന്നത്. കുത്തിനോവിച്ചും അപമാനിച്ചും പ്രതികരണശേഷി അളക്കാന്‍ പല വിഭാഗങ്ങള്‍ രംഗത്ത് സജീവം. തൊട്ടുപിറകെ, തീവ്രവാദമാഘോഷിക്കാന്‍ സര്‍വ സന്നാഹങ്ങളുമായി കാത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍. ആടിനെ പട്ടിയാക്കാന്‍ ആയിരം നാവുകളാണ് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും ഭീകരവിരുദ്ധയുദ്ധത്തിന് ഒന്നിലേറെ കാരണങ്ങളുണ്ട്. മതവിരോധം അതില്‍ മുഖ്യം. അധിനിവേശമോഹം മറ്റൊന്ന്. ആയുധക്കച്ചവടം തൊട്ടുപിറകില്‍. പുതിയ ലോകമെന്ന മുദ്രാവാക്യത്തിനുള്ളില്‍ ഇനിയും വെളിപ്പെടാത്ത മറ്റുലക്ഷ്യങ്ങളും ഉണ്ട്. യുദ്ധപ്രഭുക്കളുടെ നാവുകളില്‍ നിന്ന് കുരിശുയുദ്ധമെന്ന വാക്ക് ഇടയ്ക്കിടെ വീഴുന്നത് യാദൃച്ഛികമാവാനിടയില്ല. ഹിന്ദുത്വവാദികള്‍...

എന്ന് കിട്ടും നീതി ??

ഇമേജ്
എന്ന് കിട്ടും നീതി ?? അമേരിക്കയായാലും ബ്രിട്ടനായാലും ഇന്ത്യയായാലൂം ഭീകരതയ്ക്കെതിരേ എന്നു പേരിട്ടുനടക്കുന്ന കുടിലനീക്കങ്ങള്‍ക്ക് ഒരേ മുഖമാണ്. മതേതര കേരളവും കാവിപൂക്കുന്ന             കര്‍ണാടകവുമെല്ലാം ഇരപിടുത്തത്തില്‍ ഒന്നിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ഒരേ ഗണത്തില്‍ പെടുത്തി 'പ്രശ്നക്കാരാക്കി' അവതരിപ്പിക്കുന്ന നിഷ്പക്ഷസാക്ഷികളുടെ ഊഴം കൂടിയാണിത്. മുസ്്ലിംകളുടെമേല്‍ കെട്ടിവച്ച അനേകം സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരവാദികളാണു    ചെയ്തതെന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും മഅ്്ദനിയെ വീണ്ടും തുറുങ്കിലടയ്ക്കാന്‍ സര്‍വസന്നാഹങ്ങളുമായി എല്ലാ അധികാരകേന്ദ്രങ്ങളും ഒന്നിച്ചുനീങ്ങുന്നതിന്റെ പിന്നില്‍ ഈ മനസ്സല്ലാതെ മറ്റൊന്നുമല്ല. പോലിസ്പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും വര്‍ഷങ്ങള്‍നീണ്ട ഇരുണ്ട രാപ്പകലുകള്‍ താണ്ടിയ സ്ഫോടനക്കേസുകളിലെ 'മുസ്്ലിംപ്രതികള്‍' യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ വിധിപ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മഅ്ദനിയെ മുന്നില്‍വച്ച് ഇത്തരമൊരു കോലാഹലം നടക്കണമെങ്കില്‍ അന്തപ്പുരങ്ങളില്‍  അങ്ങേയറ്റം മലീമസ...

പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും

ഇമേജ്
പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും  ഒരു പെണ്‍കുട്ടിയെ  കാണ്മാനില്ല  ======================= ഈ അടുത്ത കാലം വരെ ചില മുസ്ലിം സദസ്സുകളില്‍ നീറസ്സാനിദ്ധ്യമായിരുന്ന ഈ പെണ്‍കുട്ടിയെ ഈ അടുത്ത കാലത്തായി ഒരു വിവരവും ഇല്ല. കണ്ടു കിട്ടുന്നവര്‍ ഉടന്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. ഓര്‍മയില്ലേ.. ആ ജൂത പെണ്കുട്ടിയെ...? കേരളത്തിലെ മുസ്ലിം മത വേദികളിലെ നിറ സാന്നിധ്യമായിരുന്ന ആ ജൂത പെണ്കുട്ടിയെ കാണാനില്ല!!! ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ട് എവിടെയെങ്കിലും കാനുകയാനന്കില്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു..  പ്രവാചക തിരുമേനിയുടെ പൂ മേനിയിലേക്ക് നിത്യേന ചപ്പു ചവറു വാരിയിടല്‍ ഹോബിയാക്കിയിരുന്ന ആ പെണ്കുട്ടിക്ക് സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ ഭേദമന്യേ മുഴുവന്‍ ‘മുഖ്യധാര’ മുസ്ലിം സംഘടനകളുടെയും വേദികളില്‍ ഈയടുത്ത് വരെ നിറ സാന്നിധ്യമായി ആദരിക്കപ്പെട്ടിരുന്നു .. ഈ പെണ്കു്ട്ടിയുടെ കാര്യത്തിലും, ഗുജറാത്തിലെ ഗര്ഭിിണിയുടെ അടിവയരു കുത്തിക്കീറി ചോരകുഞ്ഞിനെ തീയിലെരിഞ്ഞതോക്കെ തീവ്ര വാദ വിരുദ്ധ പോരാട്ടമായി ന്യായീകരിക്കുന്ന ബി ജെ പി നേതാവ് അഡ്വ. ശ്രീധരന്‍ പിള്ളയുടെ കാര്യത്ത്തിലുമാല്ലാതെ മുസ്ലിം ...

ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം

ഇമേജ്
ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവരെന്നു വിളിക്കരുതെന്ന വാക്യം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ ജീവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ മാത്രമല്ല, ശത്രുക്കള്‍ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ട് ഈ ലോകത്തും അവരുണ്ട് എന്ന അര്‍ഥത്തില്‍ കൂടിയാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.  രക്തസാക്ഷിത്വത്തില്‍ ഓരോ സമൂഹത്തിന്റെയും അതിജീവനമാണ് കുടികൊള്ളുന്നതെന്ന് ഓരോ രക്തസാക്ഷ്യവും വ്യക്തമാക്കിത്തരുന്നു. 1992 സപ്തംബര്‍ 20ന് ഫാഷിസ്റുകളുടെ കൊലക്കത്തിക്കിരയായ ശഹീദ് അബൂബക്കര്‍ മാഷിന്റെ ഓര്‍മകള്‍ സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. ജീവിച്ചിരുന്ന അബൂബക്കര്‍ മാഷിനേക്കാള്‍ അപകടകാരിയാണ് മരിച്ച അബൂബക്കര്‍ മാഷെന്നു ഫാഷിസ്റുകള്‍ക്ക് വീണ്ടും വീണ്ടും ബോധ്യമാവുകയാണ്. എന്തിനായിരുന്നു ഫാഷിസ്റുകള്‍ അദ്ദേഹത്തെ വകവരുത്തിയത്. പൊതുസമ്മതനായ ഒരു സാമൂഹികപ്രവര്‍ത്തകനായി തികഞ്ഞ ഭക്തനായ ഒരു മുസ്ലിം ഉയര്‍ന്നുവരുന്നത് കുറച്ചൊന്നുമായിരുന്നില്ല അവരെ അലോസരപ്പെടുത്തിയിരുന്നത്. മുസ്ലിംകളെ ഒന്നടങ്കം സത്...

ബാബാ രാംദേവിന്റെ നീക്കങ്ങള്‍ തിരിച്ചറിയണം

ഇമേജ്
ബാബാ രാംദേവിന്റെ നീക്കങ്ങള്‍ തിരിച്ചറിയണം അഴിമതിവിരുദ്ധ സമരത്തിനു സംരക്ഷണം നല്‍കാനും ആവശ്യമാണെങ്കില്‍ തിരിച്ചടിക്കാനും വേണ്ടി പതിനൊന്നായിരം പേരടങ്ങുന്ന ഒരു സേന രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ബാബാ രാംദേവ്. ശസ്ത്രവും ശാസ്ത്രവുമുപയോഗിച്ചു തന്നെ സൈനികര്‍ക്കു പരിശീലനം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ അര്‍ഥം, ഭരണഘടനാബാഹ്യമായി ഒരു സായുധസേന രൂപീകരിച്ചു നിയമം കൈയിലെടുക്കുമെന്നാണ്. ഈ നീക്കം ദേശീയവിരുദ്ധമാണെന്നു കേന്ദ്രം പറയുന്നുണ്െടങ്കിലും രാംദേവിനെപ്പോലുള്ളവര്‍ ശത്രുക്കളെ തകര്‍ക്കാനുള്ള ഒരു സമാന്തരസംവിധാനം സൃഷ്ടിക്കുന്നത് എങ്ങനെ തടയാനാവുമെന്നു കാര്യമായി ആലോചിക്കേണ്ടതുണ്ട്. സിവില്‍സമൂഹത്തിന്റെ ആക്ടിവിസമായി അതിനെ തെറ്റിദ്ധരിക്കുന്നത് അപകടമായിരിക്കും. നേരുപറഞ്ഞാല്‍ ബാബാ രാംദേവിനെപ്പോലെയുള്ള ഒരു വ്യാജഗുരുവിന്റെ സമരനാട്യങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യവും പ്രശസ്തിയുമുണ്ടാക്കിക്കൊടുത്തത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. സന്ധിസംഭാഷണങ്ങള്‍ക്കു നാലു കേന്ദ്രമന്ത്രിമാരെയാണു പറഞ്ഞയച്ചത്. അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനു മതിയായ ആത്മവിശ്വാസമില്ലാത്...

PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍.

PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍. (1) Refrain from sleeping between Subah and Ishraq; Asr and Maghrib; Maghrib and Isha = സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. (2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക. (3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്. (4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്. (5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്. (6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. (7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്. (8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്. (9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത...

പ്രിയപ്പെട്ട നബി

ഇമേജ്
പ്രിയപ്പെട്ട നബി  മനുഷ്യ സമൂഹത്തിന് കാരുണ്യമായിട്ടാണ് പ്രവാചകനെ നിയോഗിച്ചതെന്ന ഖുര്‍ആന്‍ വാക്യം മാത്രം മതി മുഹമ്മദ് നബി(സ)യുടെ മഹത്വം മനസ്സിലാക്കാന്‍   150 കോടിയോളം വരുന്ന മുസ്‌ലിംങ്ങളുടെ ഓരോ ചിന്തകളില്‍ പ്രവാചകനുണ്ട്.. അതുകൊണ്ടു തന്നെ മുഹമ്മദ് നബി (സ) ലോക ജനതയ്ക്ക് ആകമാനം അതുല്യനായകനാണ്  റബീഉല്‍ അവ്വലില്‍ മാത്രമല്ല വര്‍ഷം മുഴുവന്‍ ജനസഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാവാണ് മുഹമ്മദ് നബി(സ) ലോകത്തിന് മുഴുവന്‍ അനുഗ്രഹമായും മനുഷ്യസമൂഹത്തിന്റെ വിമോചകനായും നിയോഗിതനായ പുണ്യപ്രവാചകനെ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഡാനിഷ് കാര്‍ട്ടൂണ്‍ മുതല്‍ പ്രവാചക നിന്ദയടങ്ങിയ ചോദ്യപേപ്പര്‍ വരെ പ്രതിനിധീകരിക്കുന്ന അസഹിഷ്്ണുതയും ഇസ്്‌ലാം വിരോധവും ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്. ആരാധനകളില്‍ മാത്രമൊതുങ്ങിയും അഭിപ്രായ വ്യത്യാസങ്ങളില്‍ അഭിരമിച്ചും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നകന്നു മാറി അരാഷ്ട്രീയവല്‍ക്കരണത്തിന് അടിപ്പെട്ടും കഴിയുന്ന ഒരു നിശ്ചേതന സമൂഹമായി മുസ്്‌ലിംകള്‍ നിലകൊള്ളണമെന്നാണ് പടിഞ...