പോസ്റ്റുകള്‍

കത്തിയത് ക്ഷേത്ര വാതില്‍ അല്ലെ, സംശയിക്കണ്ട കത്തിച്ചത് മാപ്ലാര് തന്നെ.

ഇമേജ്
1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ബോംബു നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബു പൊട്ടി ശ്രീകാന്ത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപെടുകയും ഒരാള ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. രക്ഷപെട്ടയളെ ചോദ്യം ചെയ്ത അന്നത്തെ ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌ "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നായിരുന്നു. പിറ്റേ ദിവസം നടക്കാനിരുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബു എറിഞ്ഞു നിഷ്കളങ്കരയ കുരുന്നുകളെ ഇരയാക്കി കലാപം നടത്താനുള്ള പരിപാടിയാണ് ചീറ്റിപോയത്‌ എന്നാണ് ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌. 2002 ഡിസംബര്‍ 5 നു മലപ്പുറം ജില്ലയിലെ കരുളായി കൊയലമുണ്ടയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ സോഫാടനം നടന്നു. സംഭവതിനോട് അനുബന്ധിച്ച് അന്നത്തെ ബി.ജെ.പി പഞ്ചായത്ത്‌ സെക്രട്ടറി രാമ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍റെ മകനും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആയ മണികണ്ടനെയും നിലമ്പൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. പിറ്റേ ദിവസം ഡിസംബര്‍ 6 ബാബരി ദിനത്തില്‍ മൂത്തേടം ശിവ ക്ഷേത്രത്തില്‍ ബോംബു വെച്ചു "മുസ്ലിം ഭീകര വേട്ട" തുടങ്ങി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്...

vote & talk കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തി ആര്?

ഇമേജ്
vote & talk കേരളത്തില്‍  ഏറ്റവും ജനസ്വാധീനമുള്ള ആളെ  കണ്ടെത്തുന്നതിന് വേണ്ടി ഒരു സര്‍വേ... മത രാഷ്ട്രീയ കലാ സാമൂഹിക രംഗങ്ങളില്‍ പ്രസക്തരായ ചില ആളുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആള്‍ ആരാണോ അവര്‍ക്ക് വോട്ടു ചെയ്യുക. ഒരു മാസമായിരിക്കും ഈ സര്‍വേയുടെ കാലാവധി.  2012 ഏപ്രില്‍ 15 മുതല്‍ മെയ്‌ 15 വരെ ആയിരിക്കും ഈ സര്‍വേയുടെ കാലാവധി.                                                                                                                                                   1 അബ്ദുന്നാസര്‍ മഅദനി കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി.) നേത...

ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങള്‍ : വാര്‍ത്തകള്‍ വില്‍ക്കാനുണ്ട്..

ഇമേജ്
സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്. 1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു.  കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്. കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്...

ഇത് ഞമ്മളെ മോല്ലാക്കാക്ക്... ഞമ്മളെ ബ്ലോഗ്‌ ഹല്‍പര്‍ക്ക് ...!!

ഇമേജ്
പത്താം മാസത്തിലേക്ക് കടക്കുന്ന ഒലീവ്‌ ഈ പോസ്റ്റ്‌ നൌഷാദ് വടക്കെലിനു സമര്‍പ്പിക്കുന്നു.  ചുരുക്കി പറഞ്ഞാല്‍ അഹങ്കാരത്തിന് കയ്യും കാലും വെച്ചത്.എന്നു കരുതി അതിന്റെ തണ്ട് ഒന്നും ഇല്ലാട്ടോ..   ഒരു നാലാം കിട ബ്ലോഗും തുടങ്ങി ഫേസ്ബുക്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമായി ഒരു ശല്യക്കാരനായി ഇങ്ങനെ നടക്കുന്നു..  പക്ഷെ ഞാന്‍ ആളൊരു പാവമാണ് കേട്ടോ. നേരിട്ടു കാണുമ്പോള്‍ അറിയും.   2011 ജൂണ്‍ ആറാം തിയതി എനിക്ക്  എനിക്ക് തോന്നിയ ഒരു അതിമോഹം..  ഫേസ്ബുക്കിലും മറ്റും വരുന്ന ചില ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ഒന്ന് തുടങ്ങാന്‍ ആഗ്രഹമായി. . എങ്ങനെ ബ്ലോഗ്‌ തുടങ്ങും എന്ന്  ആലോചിച്ചിരിക്കുമ്പോള്‍ ആണ് നമ്മുടെ നൌഷാദ് വടക്കെലിന്റെ ബ്ലോഗ്‌ ശ്രദ്ദയില്‍ പെടുന്നത്. മലയാളം ബ്ലോഗ്‌ ഹെല്‍പ്‌. അത് കണ്ടത് മുതലാണ്‌ എന്തുകൊണ്ട് എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൂട എന്ന് ആലോചിച്ചത്.. അങ്ങനെ ബ്ലോഗ്‌ തുടങ്ങി പോസ്റ്റ്‌ ചെയ്യലും തുടങ്ങി.. ഇപ്പോള്‍ പത്ത്‌ മാസമായി.  ഏകദേശം എല്ലാ വിഷയങ്ങളും ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചു. മൊത്തം 126 പോസ്റ്റ്‌ ചെയ്തു.. വായനക്കാരുടെ ഇടയില്‍ നിന്നും നല്ല പിന്തു...

watch ipl cricket live streaming 2012

സ്വാഗതം. ഒലീവ് ബ്ലോഗിലേക്ക്.                               thanks for visit this post . please Like this  & comment                                                  

S D P I യുടെ പ്രസക്തി എന്ത്?

ഇമേജ്
രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ രണ്ടു പ്രശ്‌നങ്ങളാണ് ഭയവും വിശപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതു രണ്ടും ഏറ്റവും മുഴച്ചുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇതിനു പ്രധാന ഉത്തരവാദികള്‍ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ആ പാര്‍ട്ടികളെയും നേതാക്കളെയും ഉപയോഗിച്ചു മൂന്നാംലോകരാജ്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികളുമാണ്. ഇത്തരം പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഒത്തുചേരുമ്പോള്‍ അടിസ്ഥാനജനവിഭാഗങ്ങളായ ദലിത്, ആദിവാസി, മുസ്‌ലിം, പിന്നാക്കവിഭാഗങ്ങളുടെ വിഭവങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്.  തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ ദലിത്, ആദിവാസി, പിന്നാക്കവിഭാഗങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ സാമ്രാജ്യത്വശക്തികളും ഉന്നത രാഷ്ട്രീയ-വരേണ്യവര്‍ഗങ്ങളും ചേര്‍ന്ന് മാധ്യമങ്ങളുടെ സഹായത്തോടുകൂടി അവരെ ഭീകരവാദികളും തീവ്രവാദികളും മാവോവാദികളും നക്‌സലുകളുമാക്കി മുദ്രചാര്‍ത്തുകയും അവര്‍ക്കെതിരേ വന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഈ വിഭാഗങ്ങളെ അനഭിമതരും രാജ്യദ്രോഹികളുമാക്കി ചിത്...

ഇനി അല്പം നടക്കാം. രോഗം ഇല്ലാതാക്കൂ..

ഇമേജ്
വ്യായാമം ശരീരിക വളര്‍ച്ചക്കു മാത്രമല്ല ബുദ്ധി വികാസത്തിനും സഹായകരമാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇല്യന്‍സ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍ . വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ പുതിയ ഞരമ്പുകളും കോശങ്ങളും ഉണ്ടാവുകയും വളര്‍ച്ചകാവിശ്യമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പക്കപ്പെടുമെന്നും പഠനം പറയുന്നു. മനുഷ്യരിലും മൃഗങ്ങളിലുമായി നടത്തിയ 111 പഠനങ്ങളില്‍ നിന്നാണി നിഗമനത്തില്‍ എത്തിചേര്‍ന്നത്. വ്യായാമങ്ങളിലൂടെ ഓര്‍മ്മശക്തിയും ശ്രദ്ധയും തീരുമാനങ്ങളിലെ കൃത്യതയും വര്‍ദ്ധിപ്പിക്കാനാവുമെന്ന് പഠനം പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും വ്യായമം കൊണ്ട് ഗുണഫലങ്ങളുണ്ടാക്കാനാകും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വയസ്സ് 88 ആയെങ്കിലും ഇന്നും പ്രായത്തിനനുസരിച്ചു തളര്‍ച്ചയോ ക്ഷീണമോ ബാധിക്കാതെ എവിടെയും എത്തുന്നതിന്റെ ശക്തി എന്തെന്നു ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് സഖാവ് മറുപടി പറയും, താന്‍ ഏതു തിരക്കിലായാലും കാലത്ത് അരമണിക്കൂറിലധികം നടക്കാന്‍ സമയം കണ്െടത്തുന്നതുകൊണ്ടാണെന്ന്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും വി എസ് ഈ ശീലം ഉപേക്ഷിച്ചിരുന്നില്ല. അതിരാവിലെ എണീറ്റ് കള്ളിമുണ്ടും ടീഷര്...

അശ്ളീല ചിത്രം BJP എം.എല്‍.എ മാര്‍ വീണ്ടും നിയമസഭയില്‍..

ഇമേജ്
ബി.ജെ.പി വീണ്ടും കാമഭ്രാന്ത്‌ വിവാദത്തില്‍   ഗുജറാത്തിലെ രണ്ട് എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനത്തിനിടെ അശ്ളീല ചിത്രം കാണുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍. എമാരായ ശങ്കര്‍ ചൗധരി, ജിതാ ഭായ് ഭരദ്വാജ് എന്നിവരാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.  ഗുജറാത്തിലെ പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടറായ ജനക് ഭായ് പുരോഹിത് ആണ് നിയമ സഭാ സമ്മേളനത്തിനിടെ എം.എല്‍.എമാര്‍ ടാബ്ലറ്റ് കമ്പ്യൂട്ടറില്‍ സ്ത്രീയുടെ അശ്ളീല ചിത്രം നോക്കുന്നത് പകര്‍ത്തിയത്. സംഭവത്തിന്റെവീഡിയോ ദൃശ്യവും പുരോഹിത് പുറത്ത് വിട്ടു. എം.എല്‍.എമാര്‍ക്കെതിരെ പുരോഹിത് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടക നിയമസഭയിലെ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ അശ്ളീല വീഡിയോ വിവാദത്തെ തുടര്‍ന്ന് രാജി വെച്ചിരുന്നു. നാണമുണ്ടോ ബി ജെ പി ക്കാരെ. നിയമസഭയില്‍ എങ്കിലും ഇത് ഒന്ന് മാറ്റിവെച്ചൂടെ? നിയമസഭയിലെ സ്ത്രീ എം എല്‍ എ മാരുടെ ഒരു കഷ്ടകാലം കര്‍ണാടക നിയമസഭയിലും ഇതേ രീതി ബി ജെ പി മന്ത്രിമാര്‍ തന്നെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്..  കര്‍ണാടക നിയമസഭയിലെ മൂന്ന്...

കള്ളുഷാപ്പിലെ ക്യൂവും സ്ത്രീകളും. സദാചാര പോലീസും

ഇമേജ്
കേരളത്തിലെ മദ്യശാലകളില്‍ സ്ത്രീകള്‍ക്കു വിലക്കില്ല. സ്ത്രീകള്‍ മദ്യം വാങ്ങി കഴിക്കരുതെന്ന് കേരളത്തില്‍ ഒരു നിയമവുമില്ല. പിന്നെയെന്തിനു പരപ്പനങ്ങാടി ബിവറേജസ് കോര്‍പറേഷന്റെ മുന്നിലെ ക്യൂവിലെത്തിയ സ്ത്രീയെ, അടുത്തകാലത്തായി മലയാളികള്‍ കേട്ടുവരുന്ന 'സദാചാര' പോലിസുകാര്‍ കൈകാര്യം ചെയ്തുവെന്നതാണ് ചിലരുടെ ചോദ്യം. സ്ത്രീപുരുഷസമത്വം ബിവറേജസിനു മുന്നിലും വേണമെന്നാണ് ഇവര്‍ വാദിക്കുന്നത്.  സ്ത്രീകള്‍ക്കു സിനിമാ തിയേറ്ററിലെപ്പോലെ പ്രത്യേക ക്യൂ ബിവറേജസിനു മുന്നില്‍ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടായെന്നും  ഇവര്‍ ചോദിക്കുന്നു. ഈ സംഭവത്തെച്ചൊല്ലി പലവിധ ചര്‍ച്ചകളാണു സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉള്‍പ്പെടെ നടക്കുന്നത്. പെണ്‍കുട്ടിയും പണക്കാരനായ ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യവേ ബിവറേജസ് കോര്‍പറേഷനു മുന്നില്‍ നീണ്ട ക്യൂ. മദ്യം കഴിക്കണമെന്നു തോന്നിയ ഭര്‍ത്താവ് ഭാര്യയെ ക്യൂവില്‍ മുന്നില്‍ നിറുത്തി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ ഉണ്െടന്നു പറഞ്ഞാണ് ഭാര്യയെ പറഞ്ഞയച്ചതെന്നും ഭര്‍ത്താവ് സിഗരറ്റ് വാങ്ങാന്‍ പോയതിനാല്‍ ഭാര്യയെ നിറുത്തുകയായിരുന്നുവെന്നും അതുമല്ല ഭര്‍ത്താവിനു നില്‍ക്കാന്‍ പറ്റാത്തതിനാല്‍...

ഏപ്രില്‍ ഒന്ന് ലോക വിഡ്ഡിദിനം

ഇമേജ്
ഏപ്രില്‍ ഒന്ന്   ലോക വിഡ്ഡി ദിനമായി ആചരിക്ക പ്പെടുന്ന ദിവസമാണ്. തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം. എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം  ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു. ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങ...

ഗുഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം

ഇമേജ്
ഡിജിറ്റല്‍ പുസ്തക വില്‍പ്പന രംഗത്ത് വന്‍യുദ്ധത്തിന് വഴിതെളിച്ച് കൊണ്ട് പ്രമുഖ ഇന്റര്‍നെറ്റ കമ്പനിയായ ഗൂഗ്ളിന്റെ ഇ ബുക്ക് സ്റോര്‍ ഈ വര്‍ഷം തുടങ്ങും. പ്രധാന എതിരാളിയായ ആമസോണിന്റേതു പോലെ ഏതെങ്കിലും പ്രത്യേക ഉപകരണത്തില്‍ മാത്രം വായിക്കാവുന്നതാവില്ലെ ഗൂഗ്ള്‍ എഡിഷന്‍ എന്നു പേരിട്ടിട്ടുള്ള ഗൂഗ്ള്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍.  ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക് സ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റോറിലുള്ള പുസ്തകങ്ങളുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഗൂഗ്ള്‍ എഡിഷനില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ലെന്ന് ഗുഗ്ള്‍ വക്താവ് ഗബ്രിയേല്‍ സ്റിക്കര്‍ പറഞ്ഞു.  ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും.  അമേരിക്കയില്‍ ഇബുക്ക് വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന് 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഗൂഗ്ള്‍ എഡിഷനിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക്് വരെയും ടാബ്്ലറ്റ് മുതല്‍ ഡെസ്ക് ടോപ്പ് കംപ...