പോസ്റ്റുകള്‍

പുണ്ണ്യമാസം വരവായ്‌.. റമദാന് സ്വാഗതം..

ഇമേജ്
ഒരു റമദാന്‍ കൂടി നമ്മോട്‌ അടുത്തിരിക്കുന്നു  വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും  വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം. വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറി...

ഫസല്‍ , ശുക്കൂര്‍ , ചന്ദ്രശേഖരന്‍ , നാളെ ഒരു പക്ഷെ ഞാനായിരിക്കാം.അല്ലങ്കില്‍ നമ്മള്‍.!!

ഇമേജ്
അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ് ഈ വീഡിയോകാണുക. അതില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്..നിങ്ങള്ക്ക് അറിയാമോ അതിന്റെ ഉത്തരം? "അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ്?''-  ഗുലുമാല്‍ എന്ന ച ലച്ചിത്രത്തില്‍ തീവ്രവാദവേട്ട നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായി വേഷമിട്ട സുരാജ് വെഞ്ഞാറമൂടിനോടുള്ള ഒരു സാദാ പോലിസുകാരന്റെ ചോദ്യം."അത് ഞാന്‍ ഡെറാഡൂണില്‍ ട്രെയ്നിങ് നടത്തുമ്പോഴും ഒരാള്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി'' എന്നാണു മറുപടി. ഇതു കേവലം ചലച്ചിത്ര ഡയലോഗല്ല. എന്താണു തീവ്രവാദമെന്നും ഭീകരവാദമെന്നും ചോദിച്ചാല്‍ ഒട്ടുമുക്കാല്‍ സാംസ്കാരികനായകന്മാരും പോലിസ് ഏമാന്മാരും കുരുങ്ങിപ്പോവും. കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഒരു സാധനമെന്ന നിലയ്ക്ക് ആരും കുഴങ്ങിപ്പോവുക തന്നെ ചെയ്യും. ഒരുപക്ഷേ, അമേരിക്കക്കാരന്‍ കുഴങ്ങില്ല. കാരണം, ഇത്തരം പദപ്രയോഗങ്ങളിലൂടെ ഒരു സമൂഹത്തെ ആകമാനം എങ്ങനെ അവമതിച്ചു ചവിട്ടിമെതിക്കാമെന്ന് നന്നായി വിദ്യാഭ്യാസം ചെയ്തവരാണവര്‍. സായ്പുമാരുടെ ഇത്തരം വായ്ത്താരികള്‍ അപ്പാടെ വെട്ടിവിഴുങ്ങി ഏമ്പക്കം വിടുന്ന നമുക്കാവട്ടെ, 'തീവ്രവാദം' വീണുകിട്ടിയ ...

പിണറായിയുടെ കുലംകുത്തി എന്ന കൊലക്കത്തി ...!!!

ഇമേജ്
ഒ രു മനുഷ്യനെ പച്ചയ്ക്ക് കൊത്തി നുറുക്കിയിട്ട് വീണ്ടും വീണ്ടും നിന്ധ്യമായ ഭാഷയില്‍ അയാളെ കൊലപ്പെടുത്തുന്ന പിണറായി വിജയന്‍ കേരളീയ പൊതുസമൂഹത്തിന്റെ ബോധമണ്ടലത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കുടുംബത്തിന് ദ്രൊഹം ചൈത കൂലം കുത്തിയാണ് എന്നദ്ദെഹം ആവര്‍തിച്ച് കൊണ്ടിരിക്കുന്നു. എന്തൊരു ധാര്‍ഷ്ട്യം . അങ്ങനെ കൂലം കുത്തി പുറത്ത് പോകുന്നവരെ എല്ലാം നിങ്ങല്‍ കൊലപ്പെടുത്തുമോ? അങ്ങനെയാണങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞ് ഒഞ്ചിയം , ഏറാമല, തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു വ്യോമാക്രമണം സഘടിപ്പിക്ക്. കാരണം ചന്ദ്രശേഖരിന്റെ കൂടെ പ്രസ്തുത പഞ്ചായത്തുകളില്‍ കാല്‍ ലക്ഷത്തിലതികം ആളുകല്‍ കൂലം കുത്തികളായിട്ടുണ്ടല്ലൊ.? . നിങ്ങല്‍ വ്യാജകമ്മ}ണിസ്റ്കളാണെന്ന് നന്നായി അറിയാവുന്ന അമേരിക്ക നിങ്ങളുദെ അഭ്യാര്‍ത്തന നിരസിക്കാന്‍ സാധ്യതയില്ല. ഇങ്ങനെ ഓരോരുത്തരെയായിട്ട് വെട്ടി നുറുക്കുന്നതിനേക്കാള്‍ അതാണ് എന്തുകൊണ്ടും ഭേതം. തലശ്ശേരിയിലെ ഫസല്‍ എന്ന ചെറുപ്പക്കാരനെ വളരെ നിസ്സാരമായ കാരണത്തിന് വെട്ടിക്കൊന്ന നിങ്ങല്‍ പാര്‍ട്ടിക്ക് വളരെയേറെ വെല്ലുവിളികള്‍ ശ്രിഷട്ടിച്ച ചന്ദ്രശേഖരിനെ കൊന്നിട്ടില്ല എന്നു പറഞ്ഞാല്‍ ഈ കൊച്ചുകേരളത്തില...

വ്യാജപരസ്യം : പ്രമുഖ കമ്പനികള്‍ക്കെതിരേ കേസ്

ഇമേജ്
 ഉപഭോക്താക്കളെ കബളിപ്പിക്കുംവിധം പരസ്യം നല്‍കി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച പ്രമുഖ സൌന്ദര്യവര്‍ധക, കേശസംരക്ഷണ നിര്‍മാതാക്കള്‍ക്കെതിരേ കേസ്. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം തുടങ്ങിയ കമ്പനികള്‍ക്കെതിരേയാണു നടപടി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡില്‍ 52 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്‍ട്രോളര്‍ സതീശന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് തുടര്‍ച്ചയായി അതതു ജില്ലകളിലെ ചീഫ് മജിസ്ട്രേറ്റ് കോടതികളില്‍ കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ആരോഗ്യവകുപ്പിന് ലഭിച്ച പരാതികളെ തുടര്‍ന്നാണു റെയ്ഡ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഇന്ദുലേഖ ഫാക്ടറിയില്‍നിന്ന് 46 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എറണാകുളത്ത് ധാത്രി ഫാക്ടറിയിലും വിതരണശൃംഖലകളുടെ ഗോഡൌണുകളിലും റെയ്ഡ് നടന്നു. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ജില്ലാതല മേധാവികളായ രജതന്‍ (കൊല്ലം), പ്രദീപ് (എറണാകുളം), രഘുനാഥന്‍ (കണ്ണൂര്‍), പി എം ജയന്‍ (കോഴിക്കോട്), പ്രകാശ്ബാബു (തൃശൂര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍, ധാ...

കാഴ്ച നഷ്ടപ്പെട്ട മഅദനിയും മലയാളിയുടെ പ്രബുദ്ധതയും..!!

ഇമേജ്
ഒരു ചോദ്യത്തോടെ തുടങ്ങാം..!!  ഒന്‍പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി അവസാനം നിരപരാതിയാണ് എന്ന് പറഞ്ഞു പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു പോയ ആ പത്തു വര്‍ഷത്തിനു പകരം എന്ത് കൊടുത്തു?  ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്‍റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും ആ നിരപരാധിയായ മനുഷ്യ ജീവന് നാം എന്ത് കൊടുത്തു? നമ്മുടെ ഈ മൌനമോ? നാളെ നാം അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരില്ലേ? അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നാല്‍? രാഷ്ട്രീയം മറന്നു നാം ഇതിനെതിരെ പോരാടിയെ മതിയാവൂ  വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക...

ഇനി അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ...

ഇമേജ്
ഇനി  അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിരിയട്ടെ... നമ്മുടെ കുട്ടികള്‍ക്ക് ഒരു മാസം പഠന ചെലവ് എത്രയാ? മാസം അയ്യായിരം,പതിനായിരം,ഇരുപത്തയ്യായിരം അങ്ങനെ പോകും. ഒരു കുറവും അവര്‍ക്ക് വരുത്താന്‍ നമ്മള്‍ സമ്മതിക്കില്ല. എല്ലാ സുഖങ്ങളോടും കൂടി അവര്‍ പഠിക്കുന്നു. അവരുടെ സന്തോഷത്തില്‍ നമ്മളും പങ്കുകാരാവുന്നു. നമ്മുടെ മക്കളുടെ പഠനം സഹോദരന്മാരുടെ പഠനം നമ്മുടെ സ്വപ്നമാണ്. അപ്പോഴും നാം കാണാതെ പോകുന്ന നമ്മുടെ മക്കള്‍. നമ്മുടെ സഹോദരരി സഹോദരന്മാര്‍ ഒരു നോട്ടുബുക്ക്‌ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പുസ്തകമോ പേനയോ വാങ്ങാന്‍ കഴിവില്ലാത്ത നമ്മുടെ സഹോദരിമാര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്.  ഉത്തരേന്ത്യയിലൂടെ ഒന്ന് യാത്ര ചെയ്തു നോക്കിയാല്‍ കാണാന്‍ സാധിക്കും.  നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ദിവസവും രാവിലെ സ്കൂളില്‍ ഒരു പ്രതിജ്ഞ എടുക്കാറുണ്ട് "ഭാരതം എന്‍റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്‍റെസഹോദരീ സഹോദരങ്ങളാണ്" ഇത് വെറുതെ പറയുന്നതാണോ? എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരന്മാര്‍ തന്നെയല്ലേ? ആ അര്‍ത്ഥത്തില്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മകന്‍ നല്ല എ ക്ലാസ്‌ സ്കൂളില്‍ പഠിക്ക...

പ്രിയനേ അറിയാതെ ഞാന്‍ സ്നേഹിച്ചതാണങ്കില്‍ മാപ്പാക്കിടെണം..

ഇമേജ്
ഇരുള്‍ വീണ വഴിയിലൂടെ.... വഴിയറിയാതെഅലഞ്ഞപ്പോള്‍ .... സ്നേഹത്തിന്‍ ഇത്തിരി വെട്ടവുമായ്‌.......... അറിയാതെന്‍ അരികില്‍ നീ വന്നപ്പോള്‍. അറിയാതെ മോഹിച്ചപുശ്പ്പമേ.............. നിനക്കാരോ അവകാശമോതിയപ്പോള്‍............ വെറുതെയെങ്കിലും എന്‍ മനം........ വിതുമ്പിയതോരുമാത്ര നീ യരിഞ്ഞുവോ??........... ധുഖാഗ്നിയില്‍ നീര്‍ മൊരു ചിത്തത്തില്‍ - ഒരുമഞ്ഞു കണമായു നിന്‍റെ സ്നേഹം........ ഒരുമാത്ര മിന്നി മറഞ്ഞുവോ???......... വഴിയറിയാതൊഴുകിയ മേഘങ്ങളും....... നിലയില്ലതലഞ്ഞരാ മന്തമാരുതനും......... നിന്‍റെ പെരോതിയോളിച്ചപ്പോള്‍........ പ്രിയനേ അറിയാതെയെന്‍ മനം കുളിര്‍ത്തു......... നിറമുള്ള സ്വൊപ്നങ്ങളുടെ ലോകത്തെന്നെ- തനിച്ചാക്കി നീ മറയുമ്പോള്‍........... എന്‍ മുന്നില്‍ ഇരുള്‍ വീണ വഴിയും - നിന്നോര്‍മ്മകളും നഷ്ട്ട സ്വോപ്പ്നങ്ങളും മാത്രം ബാക്കി!..... ഒരു മാത്ര നീ തന്ന വര്‍ണ്ണ സ്വോപ്പ്ന്നങ്ങല്‍ക്കുമാ...... സ്നേഹ സ്വാന്തനങ്ങല്‍ക്കുമെന്‍ ആശ്ര പൂജ......... അനുവാതമില്ലാതെ സ്നേഹിച്ചുപോയതപരാതമെങ്കില്‍ ...... മാപ്പാകിടെണം........

കത്തിയത് ക്ഷേത്ര വാതില്‍ അല്ലെ, സംശയിക്കണ്ട കത്തിച്ചത് മാപ്ലാര് തന്നെ.

ഇമേജ്
1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ബോംബു നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബു പൊട്ടി ശ്രീകാന്ത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപെടുകയും ഒരാള ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. രക്ഷപെട്ടയളെ ചോദ്യം ചെയ്ത അന്നത്തെ ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌ "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നായിരുന്നു. പിറ്റേ ദിവസം നടക്കാനിരുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബു എറിഞ്ഞു നിഷ്കളങ്കരയ കുരുന്നുകളെ ഇരയാക്കി കലാപം നടത്താനുള്ള പരിപാടിയാണ് ചീറ്റിപോയത്‌ എന്നാണ് ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌. 2002 ഡിസംബര്‍ 5 നു മലപ്പുറം ജില്ലയിലെ കരുളായി കൊയലമുണ്ടയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ സോഫാടനം നടന്നു. സംഭവതിനോട് അനുബന്ധിച്ച് അന്നത്തെ ബി.ജെ.പി പഞ്ചായത്ത്‌ സെക്രട്ടറി രാമ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍റെ മകനും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആയ മണികണ്ടനെയും നിലമ്പൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. പിറ്റേ ദിവസം ഡിസംബര്‍ 6 ബാബരി ദിനത്തില്‍ മൂത്തേടം ശിവ ക്ഷേത്രത്തില്‍ ബോംബു വെച്ചു "മുസ്ലിം ഭീകര വേട്ട" തുടങ്ങി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്...

vote & talk കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തി ആര്?

ഇമേജ്
vote & talk കേരളത്തില്‍  ഏറ്റവും ജനസ്വാധീനമുള്ള ആളെ  കണ്ടെത്തുന്നതിന് വേണ്ടി ഒരു സര്‍വേ... മത രാഷ്ട്രീയ കലാ സാമൂഹിക രംഗങ്ങളില്‍ പ്രസക്തരായ ചില ആളുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആള്‍ ആരാണോ അവര്‍ക്ക് വോട്ടു ചെയ്യുക. ഒരു മാസമായിരിക്കും ഈ സര്‍വേയുടെ കാലാവധി.  2012 ഏപ്രില്‍ 15 മുതല്‍ മെയ്‌ 15 വരെ ആയിരിക്കും ഈ സര്‍വേയുടെ കാലാവധി.                                                                                                                                                   1 അബ്ദുന്നാസര്‍ മഅദനി കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി.) നേത...

ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങള്‍ : വാര്‍ത്തകള്‍ വില്‍ക്കാനുണ്ട്..

ഇമേജ്
സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്. 1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു.  കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്. കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്...