പോസ്റ്റുകള്‍

ജൂൺ 11, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്ന് കിട്ടും നീതി ??

ഇമേജ്
എന്ന് കിട്ടും നീതി ?? അമേരിക്കയായാലും ബ്രിട്ടനായാലും ഇന്ത്യയായാലൂം ഭീകരതയ്ക്കെതിരേ എന്നു പേരിട്ടുനടക്കുന്ന കുടിലനീക്കങ്ങള്‍ക്ക് ഒരേ മുഖമാണ്. മതേതര കേരളവും കാവിപൂക്കുന്ന             കര്‍ണാടകവുമെല്ലാം ഇരപിടുത്തത്തില്‍ ഒന്നിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ഒരേ ഗണത്തില്‍ പെടുത്തി 'പ്രശ്നക്കാരാക്കി' അവതരിപ്പിക്കുന്ന നിഷ്പക്ഷസാക്ഷികളുടെ ഊഴം കൂടിയാണിത്. മുസ്്ലിംകളുടെമേല്‍ കെട്ടിവച്ച അനേകം സ്ഫോടനങ്ങള്‍ ഹിന്ദുത്വഭീകരവാദികളാണു    ചെയ്തതെന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും മഅ്്ദനിയെ വീണ്ടും തുറുങ്കിലടയ്ക്കാന്‍ സര്‍വസന്നാഹങ്ങളുമായി എല്ലാ അധികാരകേന്ദ്രങ്ങളും ഒന്നിച്ചുനീങ്ങുന്നതിന്റെ പിന്നില്‍ ഈ മനസ്സല്ലാതെ മറ്റൊന്നുമല്ല. പോലിസ്പീഡനത്തിന്റെയും ജയില്‍വാസത്തിന്റെയും വര്‍ഷങ്ങള്‍നീണ്ട ഇരുണ്ട രാപ്പകലുകള്‍ താണ്ടിയ സ്ഫോടനക്കേസുകളിലെ 'മുസ്്ലിംപ്രതികള്‍' യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്ന് ഇന്ത്യയിലെ വിവിധ കോടതികള്‍ വിധിപ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മഅ്ദനിയെ മുന്നില്‍വച്ച് ഇത്തരമൊരു കോലാഹലം നടക്കണമെങ്കില്‍ അന്തപ്പുരങ്ങളില്‍  അങ്ങേയറ്റം മലീമസ...

പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും

ഇമേജ്
പ്രവാചകനിന്ദ പ്രചാരണങ്ങളും വസ്തുതകളും  ഒരു പെണ്‍കുട്ടിയെ  കാണ്മാനില്ല  ======================= ഈ അടുത്ത കാലം വരെ ചില മുസ്ലിം സദസ്സുകളില്‍ നീറസ്സാനിദ്ധ്യമായിരുന്ന ഈ പെണ്‍കുട്ടിയെ ഈ അടുത്ത കാലത്തായി ഒരു വിവരവും ഇല്ല. കണ്ടു കിട്ടുന്നവര്‍ ഉടന്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. ഓര്‍മയില്ലേ.. ആ ജൂത പെണ്കുട്ടിയെ...? കേരളത്തിലെ മുസ്ലിം മത വേദികളിലെ നിറ സാന്നിധ്യമായിരുന്ന ആ ജൂത പെണ്കുട്ടിയെ കാണാനില്ല!!! ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ട് എവിടെയെങ്കിലും കാനുകയാനന്കില്‍ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു..  പ്രവാചക തിരുമേനിയുടെ പൂ മേനിയിലേക്ക് നിത്യേന ചപ്പു ചവറു വാരിയിടല്‍ ഹോബിയാക്കിയിരുന്ന ആ പെണ്കുട്ടിക്ക് സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ ഭേദമന്യേ മുഴുവന്‍ ‘മുഖ്യധാര’ മുസ്ലിം സംഘടനകളുടെയും വേദികളില്‍ ഈയടുത്ത് വരെ നിറ സാന്നിധ്യമായി ആദരിക്കപ്പെട്ടിരുന്നു .. ഈ പെണ്കു്ട്ടിയുടെ കാര്യത്തിലും, ഗുജറാത്തിലെ ഗര്ഭിിണിയുടെ അടിവയരു കുത്തിക്കീറി ചോരകുഞ്ഞിനെ തീയിലെരിഞ്ഞതോക്കെ തീവ്ര വാദ വിരുദ്ധ പോരാട്ടമായി ന്യായീകരിക്കുന്ന ബി ജെ പി നേതാവ് അഡ്വ. ശ്രീധരന്‍ പിള്ളയുടെ കാര്യത്ത്തിലുമാല്ലാതെ മുസ്ലിം ...

ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം

ഇമേജ്
ശത്രുവിനെ തോല്‍പ്പിച്ച രക്തസാക്ഷ്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവരെന്നു വിളിക്കരുതെന്ന വാക്യം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ ജീവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ മാത്രമല്ല, ശത്രുക്കള്‍ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ട് ഈ ലോകത്തും അവരുണ്ട് എന്ന അര്‍ഥത്തില്‍ കൂടിയാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.  രക്തസാക്ഷിത്വത്തില്‍ ഓരോ സമൂഹത്തിന്റെയും അതിജീവനമാണ് കുടികൊള്ളുന്നതെന്ന് ഓരോ രക്തസാക്ഷ്യവും വ്യക്തമാക്കിത്തരുന്നു. 1992 സപ്തംബര്‍ 20ന് ഫാഷിസ്റുകളുടെ കൊലക്കത്തിക്കിരയായ ശഹീദ് അബൂബക്കര്‍ മാഷിന്റെ ഓര്‍മകള്‍ സംഭവം നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. ജീവിച്ചിരുന്ന അബൂബക്കര്‍ മാഷിനേക്കാള്‍ അപകടകാരിയാണ് മരിച്ച അബൂബക്കര്‍ മാഷെന്നു ഫാഷിസ്റുകള്‍ക്ക് വീണ്ടും വീണ്ടും ബോധ്യമാവുകയാണ്. എന്തിനായിരുന്നു ഫാഷിസ്റുകള്‍ അദ്ദേഹത്തെ വകവരുത്തിയത്. പൊതുസമ്മതനായ ഒരു സാമൂഹികപ്രവര്‍ത്തകനായി തികഞ്ഞ ഭക്തനായ ഒരു മുസ്ലിം ഉയര്‍ന്നുവരുന്നത് കുറച്ചൊന്നുമായിരുന്നില്ല അവരെ അലോസരപ്പെടുത്തിയിരുന്നത്. മുസ്ലിംകളെ ഒന്നടങ്കം സത്...