പോസ്റ്റുകള്‍

ജൂൺ 13, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മക്കാവിജയം: മാപ്പും നടപടിയും

ഇമേജ്
മക്കാവിജയം: മാപ്പും നടപടിയും  അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്. ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (...

ദൈവം അല്ലാഹു അല്ലാതെ ആരാണ്?

ഇമേജ്
ദൈവം അല്ലാഹു അല്ലാതെ ആരാണ്?   മനുഷ്യാരംഭം മുതല്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ വഴി പഠിപ്പിക്കപ്പെട്ടതാണ് ഏകദൈവസിദ്ധാന്തം. ഓരോ പ്രവാചകനു ശേഷവും മനുഷ്യര്‍ സ്വേച്ഛയാല്‍ ബഹുദൈവത്വസങ്കല്‍പ്പങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും പ്രപഞ്ചപ്രകൃതിക്കു നിശ്ചയിക്കപ്പെട്ട വഴിക്കു വിരുദ്ധമായി ജീവിച്ചു സാമൂഹികജീവിതം മലീമസമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു നിരന്തരം പ്രവാചകന്മാരെ അയച്ച് ഏകദൈവാശയം പുതുക്കിക്കൊണ്േടയിരുന്നു. ഖുര്‍ആന്‍ സവിസ്തരം ഈ ചരിത്രം വിവരിക്കുന്നുണ്ട്. പ്രവാചകനിയോഗ നടപടിക്രമം മുഹമ്മദ് നബി(സ) യിലൂടെ അവസാനിപ്പിച്ച അല്ലാഹു ആ പ്രബോധനദൌത്യം ഏല്‍പ്പിച്ചതു മുസ്ലിം സമൂഹത്തെയാണ്. വളച്ചുകെട്ടില്ലാതെ ഇതു നമുക്കു ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട് (35: 31-32). ഏകദൈവാശയം മനുഷ്യമനസ്സിനെ ബോധ്യപ്പെടുത്തുന്നതിനു ചരിത്രത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ധാരാളം തെളിവുകള്‍ അല്ലാഹു നിരത്തുന്നുണ്ട്. അവ നോക്കിപ്പഠിച്ചു ബോധ്യമായാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു ധരിക്കാന്‍ ആര്‍ക്കും ഒരു പഴുതും നല്‍കാത്തവിധമാണ് അവയുടെ അവതരണം. ഗുരു ശിഷ്യനു പറഞ്ഞുകൊടുക്കുന്നതുപോലെ കുറേ കാര്യങ്ങള്‍ പറഞ്ഞിട...

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍

ഇമേജ്
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍  എ. സഈദ് ഒറ്റപ്പെടല്‍ ഭീഷണിയിലാണ് ലോകത്തെവിടെയും മുസ്ലിംകളിന്ന്. നുണകളും കുതന്ത്രങ്ങളും വഴി അവരെ പൊതുസമൂഹത്തിന്റെ ശത്രുക്കളായി അവതരിപ്പിക്കുന്നതില്‍ തല്‍പ്പരകക്ഷികള്‍ വിജയിച്ചുകഴിഞ്ഞു. ഭരണകൂടങ്ങളുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ശക്തികള്‍ ഭീകരരെ ഉണ്ടാക്കുകയും അവരെ വേട്ടയാടുന്ന നാട്യത്തില്‍ മുസ്ലിംസമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയുമാണല്ലോ ചെയ്യുന്നത്. കുത്തിനോവിച്ചും അപമാനിച്ചും പ്രതികരണശേഷി അളക്കാന്‍ പല വിഭാഗങ്ങള്‍ രംഗത്ത് സജീവം. തൊട്ടുപിറകെ, തീവ്രവാദമാഘോഷിക്കാന്‍ സര്‍വ സന്നാഹങ്ങളുമായി കാത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍. ആടിനെ പട്ടിയാക്കാന്‍ ആയിരം നാവുകളാണ് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും ഭീകരവിരുദ്ധയുദ്ധത്തിന് ഒന്നിലേറെ കാരണങ്ങളുണ്ട്. മതവിരോധം അതില്‍ മുഖ്യം. അധിനിവേശമോഹം മറ്റൊന്ന്. ആയുധക്കച്ചവടം തൊട്ടുപിറകില്‍. പുതിയ ലോകമെന്ന മുദ്രാവാക്യത്തിനുള്ളില്‍ ഇനിയും വെളിപ്പെടാത്ത മറ്റുലക്ഷ്യങ്ങളും ഉണ്ട്. യുദ്ധപ്രഭുക്കളുടെ നാവുകളില്‍ നിന്ന് കുരിശുയുദ്ധമെന്ന വാക്ക് ഇടയ്ക്കിടെ വീഴുന്നത് യാദൃച്ഛികമാവാനിടയില്ല. ഹിന്ദുത്വവാദികള്‍...