പോസ്റ്റുകള്‍

ഓഗസ്റ്റ് 28, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നന്ദികേട്

ഇമേജ്
നന്ദികേട്  മദീനാപള്ളിയില്‍ പ്രവാചകനോടൊപ്പം നമസ്കരിച്ചിരുന്ന അനുയായികള്‍ നമസ്കാരം കഴിഞ്ഞാല്‍ അല്‍പ്പനേരം അവിടെത്തന്നെയിരുന്ന് ദൈവസ്മരണയും പ്രാര്‍ഥനകളും നടത്താറുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ധൃതിയില്‍ പുറത്തുപോകുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെ വിളിച്ച് പ്രവാചകന്‍ കാര്യമന്വേഷിച്ചു. "എനിക്കും ഭാര്യക്കും കൂടി നമസ്കരിക്കാനായി നല്ലൊരു വസ്ത്രം മാത്രമേയുള്ളൂ. ഞാന്‍ വീട്ടില്‍ എത്തി ഇത് അഴിച്ചുകൊടുത്തിട്ടു വേണം അവര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍'' എന്നായിരുന്നു അയാളുടെ വിശദീകരണം. പ്രവാചകന്‍ അല്‍പ്പനേരം മൌനം പൂണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: "പ്രവാചകരേ, എനിക്കു കുറേ പണം നല്‍കി അനുഗ്രഹിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.'' അന്‍സാരിയായ സഅ്ലബതുബ്നു ഹാതിബായിരുന്നു അത്. അദ്ദേഹത്തോട് പ്രവാചകന്‍ പറഞ്ഞു: "കുറച്ചു പണമുണ്ടായിട്ട് അതിന് അല്ലാഹുവോട് നന്ദി കാണിച്ച് ജീവിക്കുന്നതാണ്, കൂടുതല്‍ പണമുണ്ടായിട്ട് നന്ദി പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നതിനേക്കാള്‍ നല്ലത്.'' പക്ഷേ, സഅ്ലബ് വീണ്ടും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെ...

നമ്മുടെ ഇന്ത്യ

ഇമേജ്
നമ്മുടെ ഇന്ത്യ  കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനുമായി പലതവണ യുദ്ധങ്ങള്‍ നടന്നു. 1965ലും 1971ലും 1999ലും പരസ്പരം ഏറ്റുമുട്ടി. കശ്മീരിലെ കാര്‍ഗിലിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെത്തുടര്‍ന്നാണ് അവസാനമായി 1999ല്‍ ഇന്ത്യ-പാക് യുദ്ധം നടന്നത്. ഇന്നും പരസ്പരം വാക്യുദ്ധങ്ങള്‍ നടന്നുവരുന്നു. അവസാനം ബോംബെ നരിമാന്‍ പോയിന്റിലും താജ് ഹോട്ടലിലും ഉണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ഗവണ്‍മെന്റ് ഉറച്ചു വിശ്വസിക്കുന്നു. അമേരിക്കയിലേക്കും ഇസ്രായേല്‍ ചാരസംഘടന മൊസാദിലേക്കും സംശയത്തിന്റെ മുന നീളുന്നുണ്െടങ്കിലും അത്തരമൊരു അന്വേഷണത്തിനു മുതിരാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഐക്യപ്പെടാന്‍ സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നുമില്ല.     ഇന്ത്യ- ചൈന യുദ്ധങ്ങള്‍ പഞ്ചശീലതത്ത്വങ്ങള്‍ ഒപ്പുവച്ചുകൊണ്ട് 1954 മുതല്‍ ഇന്ത്യയും ചൈനയും നല്ല ബന്ധത്തിലായിരുന്നു. 1959ല്‍ ചൈനയുമായി ശത്രുതയിലായിരുന്ന തിബത്തിലെ ആത്മീയനേതാവ് ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു ...

ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍

ഇമേജ്
ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍ വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു.  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും  തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ  അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍  പുലര്‍ച്ചെ മൂന്നുമണിയോടെ,  അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി.  വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായത...

ഇറോം ശര്‍മിളയോട് ആന്റണിക്ക് എന്ത് പറയാനുണ്ട്?

ഇമേജ്
ഇറോം ശര്‍മിളയോട് ആന്റണിക്ക് എന്ത് പറയാനുണ്ട്? ഇന്ത്യയുടെ പ്രതിരോധമന്ത്രി ഒരു മലയാളിയാണെന്ന് കേരളീയര്‍ അഭിമാനിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടത്, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, ലോകത്തിലൊരാളും ഇതുവരെ നടത്തിയിട്ടില്ലാത്തവിധം ധീരമായ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെന്ന യുവതിയെ ഒന്നു സന്ദര്‍ശിക്കാനെങ്കിലും ആ മന്ത്രിയെ പ്രേരിപ്പിക്കുകയാണ്; കിരാതമായ സൈനിക നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതു പറയുന്നത് ഇറോം ശര്‍മിളയുടെ ഗാന്ധിയന്‍ സമരമുറയ്ക്ക് പിന്തുണ അഭ്യര്‍ഥിച്ച് രാജ്യവ്യാപകമായി ഏകാംഗനാടകം അവതരിപ്പിക്കുന്ന എസ്.വി. ഓജസ് എന്ന കലാകാരിയായ ആക്ടിവിസ്റ്റാണ്. അലോസരപ്പെടുത്തുന്ന ചില സത്യങ്ങള്‍ ഓജസ് നമ്മെ ഓര്‍മപ്പെടുത്തുന്നു. ബയോഡൈവേഴ്സിറ്റിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ, പൂനെയില്‍ നിന്നുള്ള ഇരുപത്താറുകാരിയായ ഈ കോളജ് അധ്യാപിക തന്റെ തൊഴില്‍ ഉപേക്ഷിച്ചാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറോം ശര്‍മിളയുടെ സമരത്തിനു പിന്തുണ തേടി രാജ്യമാകെ പര്യടനം നടത്തുന്നത്. ഓരോ വേദിയിലും 'ലേ മിഷാലെ' (പന്തമേന്തിയ പെണ്ണുങ്ങള്‍) എന്ന നാടകം അവതരിപ്പിച്ചു കഴിയുമ്പോഴും ആസ്വ...