11 ജൂലൈ 2012

നിയമത്തിന്‍ മറയത്ത് : ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍

ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍  

പേര് :  സുരേഷ് നായര്‍  അച്ഛന്‍ ഗുജറാത്ത്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ്‌. ആറു വര്‍ഷത്തോളമായി സുരേഷും കുടുംബവും ഗുജറാത്തിലാണ്  താമസം.
സ്ഥലം : കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി താലുക്കിലെ ചെങ്ങോട്ടുകാവ്‌ കോട്ടക്കുന്നുമ്മേല്‍

ജോലി : ഗുജറാത്തിലെ ഠാക്കൂര്‍ പാരലല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. 
പ്രവര്‍ത്തന മേഖല :  ആര്‍.എസ്‌.എസിന്റെ കെഡാ ജില്ലയിലെ യൂണിറ്റില്‍ കാര്യവാഹക് ആണ്. 
ഇഷ്ട വിനോദം : ഭീകര പ്രവര്‍ത്തനം. ബോംബ്‌ സ്ഫോടനം.
ബെസ്റ്റ്‌ പ്രകടനം : അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനം. : ദര്‍ഗയില്‍ സ്‌ഫോടനം നടത്താന്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ഗോദ്രയിലേക്കും അവിടെ നിന്ന്‌ അജ്‌മീറിലേക്കും സ്‌ഫോടക വസ്‌തുക്കള്‍ കാറില്‍ കടത്തിയത് ഈ നായര്‍ ചെറുക്കനും അനുയായികളും. 


അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ ഈ  മലയാളിയായ  ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വിവരം അറിഞ്ഞു കാണുമല്ലോ..


സംജോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, മൊദാസ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മറ്റു നാലുപേര്‍ക്കൊപ്പമാണു സുരേഷ് നായര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് നായരുടെ ഫോട്ടോയും ഗുജറാത്തിലെ വിലാസവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. 


രാജ്യത്ത് ഹിന്ദുത്വര്‍ നടത്തിയ വിവിധ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്ന രാമചന്ദ്ര, അമിത് എന്ന അശോക്, മേഹുല്‍ എന്ന മഹേഷ് ഭായ് എന്നിവരാണു സുരേഷ് നായര്‍ക്കൊപ്പം ഇനാം പ്രഖ്യാപിക്കപ്പെട്ട മറ്റു നാലുപേര്‍. ഇതില്‍ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവര്‍ക്കു നേരത്തേ അഞ്ചുലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചതെങ്കില്‍ 10 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കയാണ്. 


2007 ഒക്ടോബര്‍ 11ന് നടന്ന സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട, സ്ഫോടനക്കേസുകളിലെ പ്രതിയും ആര്‍.എസ്.എസ് പ്രചാരകനുമായ സുനില്‍ ജോഷിയില്‍നിന്ന് 2007 ഒക്ടോബര്‍ 10ന് ബോംബ് വാങ്ങി അജ്മീരിലെത്തിച്ചതും ദര്‍ഗയ്ക്കുള്ളില്‍ സ്ഥാപിച്ചതും സുരേഷ് നായര്‍, മേഹുല്‍, ഭാവേഷ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണെന്നു കേസന്വേഷിച്ച രാജസ്ഥാന്‍ എ.ടി.എസും ദേശീയ അന്വേഷണ ഏജന്‍സിയും കണ്െടത്തിയിരുന്നു. സ്ഫോടനങ്ങളുടെ വിവരം പുറത്താവാതിരിക്കാന്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും മേഹുല്‍ പ്രതിയാണ്. 
ഗുജറാത്തില്‍ സ്ഥിരതാമസക്കാരനായ സുരേഷ് നായര്‍ പോലിസ് അന്വേഷിച്ചതിനെ തുടര്‍ന്ന് ഒളിവില്‍പ്പോവുകയായിരുന്നു. സുരേഷ് നായരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡല്‍ഹിയിലും ഹൈദരാബാദിലുമുള്ള കണ്‍ട്രോള്‍ റൂമിലോ ഡല്‍ഹി ജസോലയിലുള്ള ദേശീയ അന്വേഷണ ഏജന്‍സി ആസ്ഥാനത്തോ വിവരം നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി പരസ്യത്തില്‍ ആവശ്യപ്പെടുന്നു. ഇതിനായി 9654447345, 9654446146, 9868815026, 01140623805, 01129947037, 04027764488 എന്നീ ഫോണ്‍ നമ്പറുകളും assistance.nia@gav.in എന്ന ഇ-മെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. അഞ്ചടി ഏഴിഞ്ച് ഉയരം, ഒത്തശരീരം, നീണ്ട മുഖം, വെളുത്ത നിറം, ഏകദേശം 36 വയസ്സ് എന്നിങ്ങനെ സുരേഷ് നായരുടെ വിവരങ്ങളും ഫോട്ടോയും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. 



1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ബോംബു നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബു പൊട്ടി ശ്രീകാന്ത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപെടുകയും ഒരാള ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. രക്ഷപെട്ടയളെ ചോദ്യം ചെയ്ത അന്നത്തെ ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌ "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നായിരുന്നു. പിറ്റേ ദിവസം നടക്കാനിരുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബു എറിഞ്ഞു നിഷ്കളങ്കരയ കുരുന്നുകളെ ഇരയാക്കി കലാപം നടത്താനുള്ള പരിപാടിയാണ് ചീറ്റിപോയത്‌ എന്നാണ് ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌.


2002 ഡിസംബര്‍ 5 നു മലപ്പുറം ജില്ലയിലെ കരുളായി കൊയലമുണ്ടയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ സോഫാടനം നടന്നു. സംഭവതിനോട് അനുബന്ധിച്ച് അന്നത്തെ ബി.ജെ.പി പഞ്ചായത്ത്‌ സെക്രട്ടറി രാമ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍റെ മകനും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആയ മണികണ്ടനെയും നിലമ്പൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. പിറ്റേ ദിവസം ഡിസംബര്‍ 6 ബാബരി ദിനത്തില്‍ മൂത്തേടം ശിവ ക്ഷേത്രത്തില്‍ ബോംബു വെച്ചു "മുസ്ലിം ഭീകര വേട്ട" തുടങ്ങി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്കം കുരുതി നടത്താനുള്ള ആര്‍.എസ്.എസ് പദ്ധതിയായിരുന്നു ചീറ്റിപോയത്‌.


1971 ല്‍ നടന്ന തലശ്ശേരി മുസ്ലിം വിരുദ്ധ കലാപത്തിനു പിന്നിലുള്ള സംഘി ആസൂത്രണം സംഭവത്തെ കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ തന്നെ തുറന്നു കാണിക്കുന്നുണ്ട്. തലശ്ശേരിയില്‍ ഒരു പാരലല്‍ കോളേലെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിംകള്‍ ബലാല്‍സംഗം ചെയ്യുന്നു എന്നാ വ്യാജ വാര്‍ത്ത‍ പരന്നതോടെ സി.പി.എമ്മിലെയും, കൊണ്ഗ്രെസ്സ്ലെയും മതേതര ചിന്താഗതിക്കാര്‍ പോലും ആര്‍.എസ.എസ് കരോടൊപ്പം ചേര്‍ന്ന് കലാപത്തില്‍ പങ്കടുത്തു എന്ന് കഴിഞ്ഞ വര്ഷം പുറത്ത്‌ ഇറങ്ങിയ പച്ച കുതിര മാസികയില്‍ എം.വി.രാഘവന്‍ അനുസ്മരിക്കുന്നു. 


അങ്ങാടിപ്പുറം തളിക്ഷേത്ര തീവെപ്പ്‌ സംഭവത്തില്‍ അന്വേഷണം ഇപ്പോള്‍ സംഘികള്‍ക്ക് പോലും വേണ്ടതയത് എന്ത് കൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.


ഗുജറാത്ത്‌ മുസ്ലിം കൂട്ട കുരുതിക്ക്‌ കാരണമായി സംഘികള്‍ പറഞ്ഞിരുന്നത് ഗോദ്രയിലെ "മുസ്‌ലിം" തീവെപ്പ്‌ ആയിരുന്നല്ലോ. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച യു.സി ബാനര്‍ജി അന്വേഷ കമ്മീഷനും ഗുജറാത്ത്‌ സര്‍ക്കാറിന്‍റെ അഭ്യന്തര വകുപ്പിന് തന്നെ കീഴിലുള്ള ഫോറന്‍സിക്‌ സയന്‍സ് ലോബോരട്ടറി യുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു നിന്നുള്ള തീവെപ്പ്‌ സാധ്യത തീര്‍ത്തും നിഷേധിക്കുന്നു. മുസ്‌ലിം കൂട്ടകുരുതിക്ക് വേണ്ട സന്നാഹങ്ങള്‍ മുമ്പേ ഒരുക്കി തയ്യാറാക്കി വെച്ച മതേതര ചിന്താഗതിക്കാരായ ഹിന്ദു സഹോദരന്‍മാരെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിറുത്താന്‍ ആയിരുന്നു ഗോദ്രയിലെ തീവെപ്പ്‌ എന്ന് വ്യക്തം. 


1995 മുതല്‍ 2005 വരെ നടന്ന "ഹുജിയുടെയും, സിമിയുടെയും ഒക്കെ പതിനാറോളം മുസ്ലിം ഭീകര സ്ഫോടനങ്ങള്‍ക്ക്" പിന്നില്‍ ഹിന്ധുത്വര്‍ ആണ് എന്ന് ഐ.ബി. മേധാവി തന്നെ അടിത്തിടെ പ്രസ്തനവന ഇറക്കിയതും അനുസ്മരനീയം. മലേഗാവ്, സംജോത എക്സ്പ്രസ്സ്‌, അജ്മീര്‍, നന്ധെദ്‌, പുര്ന, പ്രഭാനി സ്ഫോടന പാരമ്പരകലകളുടെ പേരില്‍ അഷിമാനന്ത സ്വാമി, സ്വാമിനി പ്രഖ്യ സിംഗ് താക്കൂര്‍, ലഫ്‌.കേണല്‍ ശ്രീകാന്ത പ്രസാദ്‌ പുരോഹിദ്‌ എന്നിവര്‍ അകതവുകയും അഞ്ചു വര്‍ഷമായി നിരന്തര പീഡനത്തിനിരയായി മക്കാ മസ്ജിദ്‌, മലേഗാവ് സ്ഫോടനക്കെസ്‌ "പ്രതികളായ" മുസ്ലിം ഭീകരര്‍ പുറത്താവുകയു ചെയ്ത സംഭവം നല്‍കുന്ന പാഠം എന്താണ്. 


അറുപതുകളില്‍ നടന്ന അഹമ്മദാബാദ് കലാപത്തിനെ കുറിചു അന്വേഷിച്ച ജ.ജഗ്മോഹന്‍ റെഡി കമ്മീഷനും, ഭഗല്‍പൂര്‍ കലാപതിനെ കുറിച്ച് അന്വേഷിച്ച ജ.മഥന്‍ കമ്മീഷനും, ജംഷഡ്പൂര്‍ കലാപതിനെ കുറിച്ച് അന്വേഷച്ച ജ.ജിതേന്ദ്ര നാരായണ്‍ കമ്മീഷനും കന്യാകുമാരി കലാപതിനെ കുറിച്ച് അന്വേഷിച്ച ജ.വേണുഗോപാല്‍ കമീഷനും ബോംബെ കലാപത്തിനെ കുറിച്ച് അന്വേഷിച്ച ജ. ശ്രീകൃഷണ കമ്മീഷനും എല്ലാം ബന്ധപെട്ട കലാപങ്ങള്‍ക്ക്‌ എന്തെങ്കിലും "മുസ്ലിം കാരണം" സ്വയം സൃഷ്ടിച്ചു നിഷ്ടൂരതകല്‍ മുസ്ലിംകള്‍ക്ക് നേരെ അഴിച്ചു വിട്ട ഹിന്ദുത്വ ഭീകരരെ തുറന്നു കാണിച്ചവര്‍ ആണ്.


 വിശദമായ പോലിസ്‌ അന്വേഷണത്തിനു എല്ലാ ജില്ല പോലീസ് സൂപ്രണ്ട്മാരും അന്വേഷിച്ച പോലീസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അവസാനം വന്ന കോടതി വിധിയില്‍ ബഹു: ഹൈക്കോടതി ജഡ്ജി ജ.ശശിധരന്‍ നമ്പ്യാര്‍ സംശയത്തിനു ഇടയില്ലാത്ത വണ്ണം ലവ് ജിഹാദ്‌ കുപ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് വ്യ്കതമാക്കിയതാണ്. ഇപ്പോഴും മലയാളികളുടെ പ്രബുദ്ധതക്ക് മുമ്പില്‍ അത് തന്നെ ചര്‍ദ്ദിച്ചു കൊണ്ടിരിക്കുന്ന മോടികുട്ടന്മാര്‍ തിരിച്ചറിയാനുള്ള ശേഷി മതേതര കേരളത്തിനുണ്ട്
സംഘികളുടെ ഇസ്ലാമിക ഭീകരത കുപ്രചരണം പോലെ അക്ഞ്ഞതാരായ "ഇന്റലിജെന്‍സ് കേന്ദ്രങ്ങളെ" ഉദ്ദരിച്ച് കൊണ്ടല്ല ഈ വാര്‍ത്ത‍. പത്ര വാര്‍ത്തയും അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ പേരും ടെസിഗ്നെഷനും ഒക്കെ കൃത്യമായി ഉദ്ധരിച്ച വാര്‍ത്ത‍ക്ക് നേരെ അന്ന് മൌനം പാലിച്ചു ഇപ്പോള്‍ നിഷേധവും ആയി രംഗത് വന്ന സംഘികുട്ടന്മാര്‍ക്ക് വാര്‍ത്തക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്റേടമുണ്ടോ..? ഇസ്ലാമിക ഭീകരരും കമ്മ്യൂണിസ്റ്റ് തീവ്ര വാദികളും ഒക്കെ ഇങ്ങനെ ഒരു വാര്‍ത്ത‍ പ്രചരിപ്പിക്കുംപോള്‍ സംഭവത്തെ കുറിച്ച് അന്ന് എല്ലാ പത്രങ്ങളും ഒന്നിച്ചു റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്തക്ക് നേരെ ഇപ്പോള്‍ ഉറഞ്ഞു തുള്ളാതെ നിയമ നടപടി സ്വീകരിച്ചു കൂടെ.


യുക്തി വാദി വേഷം കെട്ടി വ്യാജ പ്രൊഫൈലില്‍ വന്നു കടുത്ത വിഷം ചീറ്റുന്ന പല ഫൈക്കളും സന്ഘികള്‍ക്ക് എതിരെയുള്ള ഈ പോസ്റ്റു കണ്ടപ്പോള്‍ സ്വന്തം വീട്ടില്‍ ഉപയോഗിക്കകുന്ന തെറികള്‍ പ്രയോഗിക്കുന്നതിന് അത് പോലെ മറുപടി പറയാന്‍ മുസ്ലിംകള്‍ ആരും തയ്യാറാവാത്തത്തില്‍ "ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്."


ഏറ്റവും അവസാനം ജ.മാര്‍കണ്ടെയ കട്ജു സുപ്രീംകോടതി യില്‍ നിന്ന് വിരമിച്ചു ഉടന്‍ എന്ത് സ്ഫോടനങ്ങള്‍ നടന്നാലും ഉടന്‍ "മുസ്ലിം ഭീകര" വേട്ട തുടങ്ങുന്ന മാധ്യമങ്ങളുടെ നിലപാടിനെ ശക്തമായ ചോദ്യം ചെയ്തതും ഒക്കെ ചേര്‍ത്ത് വായിക്കുന്ന ആര്‍ക്കും എന്താണ് സമകാലിക ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവില്ല
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

10 അഭിപ്രായങ്ങൾ:

  1. വേലി എന്ന് സ്വോയം പറഞ്ഞു നടക്കുന്നവര്‍ ആണ് വിളവ് തിന്നുന്നതു..

    മറുപടിഇല്ലാതാക്കൂ
  2. ഇന്ത്യയുടെ കാവല്‍ മക്കള്‍ എന്ന് സ്വോയം പാടി നടക്കുന്നവര്‍ ആണ് ഇതിന്റെ ഒക്കെ പിന്നില്‍ എന്ന് അറിഞ്ഞിട്ടും ഭരണഘുടം വേട്ടയാടുന്നത് നിരപരതികള്‍ ആയ മുസ്ലിം ചെരുപ്പകാരെ!!

    മറുപടിഇല്ലാതാക്കൂ
  3. ഇതൊന്നും കണ്ടു നാം പഠികില്ല നിയമനിര്‍മാണ കേന്ദ്രങ്ങളില്‍ നമുക്ക് ശക്തമായ യഥാര്‍ത്ഥപ്റാധിനിധ്യം ലഭ്യമായാലോ ഇതെല്ലാം അവസാനിക്കുകയുള്ളൂ

    മറുപടിഇല്ലാതാക്കൂ
  4. ഈ തുറന്നെഴുത്ത് തുടരട്ടെ..

    മറുപടിഇല്ലാതാക്കൂ
  5. ഉന്നൈപോലൊരുവന്‍ എന്ന കമലഹാസന്റെ സിനിമ കണ്ടു ആവേശം കൊണ്ട് ഇറങ്ങിതിരിച്ചവരാവും അല്ലേ ?!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍6:39 PM, ജൂലൈ 15, 2012

      Adonnum allaa ee postitta category kandal manasilavum edu endinu vendiyitullathaa ennu :D i never support any such things that create religious descrimination and peoples like this blog author is trying to create flames between religion.

      ഇല്ലാതാക്കൂ
  6. സുരേഷ് നായരെ പൊക്കുന്നതിനു മുമ്പ് ഇങ്ങളെപൊക്കും സൂക്ഷിച്ചാല്‍ നന്ന്... അസ്സലാമുഅലൈക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാലൈകും അസ്സലാം. സത്യം തുറന്നെഴുതുന്നവരെ അവര്‍ എന്നും വകവരുത്തിയ ചരിത്രമേ ഉള്ളൂ.. സത്യം സത്യമായി എഴുതിയ കാരണത്താല്‍ എന്നെ പൊക്കും എങ്കില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. അതാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നതും...

      ഇല്ലാതാക്കൂ
  7. ഹിന്ദു തീവ്ര വാതികള്‍ ആണ് ഇന്ത്യയിലെ യഥാര്‍ത്ഥ കുയപ്പക്കാര്‍. എന്നിട്ട് പേര് മുസ്ലിമ്കള്‍ക്കും. ഒരു മുസ്ലിമിനെ ഒന്ന് ചൂണ്ടി കാണിച്ചു കൊടുത്താല്‍ മതിയല്ലോ. ബാകി പോലീസ് നോക്കിക്കോളും.
    അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മദനി. സുപ്രീം കോടതില്‍ പോലും വെറുതെ വിട്ട ഒരു പൌരന്‍. നിയമം നാണം കെടുന്നു.

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial