24 മാർച്ച് 2014

ഇന്ത്യന്‍ ജനത ഒരു ബദല്‍ ശക്തിയെ തേടുന്നു. എസ് ഡി പി ഐ

ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിറെ തേടുകയാണ് എന്നും എസ് ഡി പി ഐ യെ ജനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദല്‍ രാഷ്ട്രീയ ശക്തിയായി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നും  ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് കെ എം അഷ്‌റഫ്‌ പറഞ്ഞു. ഒലീവ് ബ്ലോഗിന് വേണ്ടി മജീദ്‌ ഊരകം,നൌഷാദ് കൂളിയാടും കൂടി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. 
ലോക്സഭാ തിരഞ്ഞടുപ് അടുത്ത സാഹചര്യത്തില്‍ എസ് ഡി പി ഐ യുടെ സംസ്ഥാന പ്രസിടന്റ്റ് അഡ്വക്കറ്റ് കെ എം അഷ്‌റഫ്‌ മനസ്സ് തുറക്കുന്നു. ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന എസ് ഡി പി ഐ യുടെ മുദ്രാവാക്യം തികച്ചും കാലികപ്രസക്തമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  എസ് ഡി പി ഐയുടെ രൂപീകരണ സമയത്ത് തന്നെ വെച്ചത് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമാണ്. ഇന്ത്യയിലെ 65  കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത്  പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര്യങ്ങള്‍ ഇല്ലാത്ത വര്‍ക്ക്  താമസിക്കാന്‍ ഒരിടം ഭക്ഷണം വസ്ത്രം പോലോത്ത അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തവരാണ് ഇന്ത്യയിലെ മുഴുവന്‍ ജനതയുടെ ബഹുഭൂരിഭാഗവും എന്നിരിക്കെ അത് തന്നെയാണ് എസ് ഡി പി ഐ  പറയുന്ന വിശപ്പ്‌ രഹിത ഇന്ത്യ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ.. 


1 എസ് ഡി പി ഐ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യങ്ങള്‍ എന്തൊക്കെ?

ഉ  : എസ് ഡി പി ഐ രൂപീകരിച്ച കാലത്ത് തന്നെ മുന്നോട്ടു വെച്ച ഒരു മുദ്രാവാക്യമാണ് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം. വളരെ പ്രസക്തമായ ഒരു മുദ്രാവാക്യമാണ്. അത് കൊണ്ട് അതില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യം പാര്‍ട്ടി രൂപീകരണ കാലം മുതല്‍  ഇത്രയും കാലം ഇന്ത്യാരാജ്യത്ത് ഉണ്ടായിട്ടില്ല എന്നത് കൊണ്ട് അത് തന്നെയാണ് പാര്‍ട്ടി  തുടരുന്നത്.  ഇന്ത്യയിലെ 65  കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത്  പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര്യങ്ങള്‍ ഇല്ലാത്ത വര്‍ക്ക്  താമസിക്കാന്‍ ഒരിടം ഭക്ഷണം വസ്ത്രം പോലോത്ത അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തവരാണ് ഇന്ത്യയിലെ മുഴുവന്‍ ജനതയുടെ ബഹുഭൂരിഭാഗവും എന്നിരിക്കെ അത് തന്നെയാണ് എസ് ഡി പി ഐ ഇവിടെ പറയുന്ന വിശപ്പ്‌ രഹിത ഇന്ത്യ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാമത് ഭയ രഹിത ഇന്ത്യ..  അത് വളരെ ഗുരുതരമായ സാഹചര്യമാണ് മുസ്ലിംകളും മറ്റു പിന്നോക്ക വിഭാഗങ്ങളും നേരിട്ട് കൊണ്ടിരിക്കുന്നത്. സമാധാന പരമായി ജീവിക്കാന്‍ സാധിക്കാതെ അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാഷിസവും ഭരണകൂട ഭീകരതയും ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയില്‍ തളച്ചിട്ടിരിക്കുകയാണ്. ഭയവും വിശപ്പും ഇല്ലായ്മചെയ്യാുള്ള ജകീയ ദൌത്യമാണു പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാത്തില്‍ ഏറ്റെടുത്തു ടപ്പാക്കുന്നത്. അത് കൊണ്ട് ആ മുദ്രാവാക്യം തന്നെയാണ് ഈ സമയത്തും പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്.

2 കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് 20 മണ്ഡലങ്ങളില്‍ എസ് ഡി പി ഐ മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഈ മുദ്രാവാക്യം എത്രത്തോളം വിലപ്പെട്ടതാണ്‌? ഭയവും വിശപ്പും കേരത്തിലെ സാമൂഹിക ചുറ്റുപാടില്‍ എത്രത്തോളം പ്രസക്തമാണ്?

ഉ : ഇത് പാര്‍ട്ടിയുടെ ദേശീയ മുദ്രാവാക്യമാണ്. കേരളത്തെ സംബന്ധിച്ചടുത്തോളം വിദേശത്തു ജോലി ചെയ്യുന്ന ആളുകള്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥകളില്‍ കുറെയൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അല്ലങ്കില്‍ വ്യക്തിപരമായി കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിനു ഉണ്ട് എന്നത് ശരിയാണ്. ഗവണ്മെന്റില്‍ നിന്നും കിട്ടേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ആരീതിയില്‍ കിട്ടീയിട്ട് അല്ല ഇതൊന്നും മെച്ചപ്പെട്ടത്.  ഇപ്പോഴും  ആദിവാസികള്‍ ദളിടുകള്‍ വളരെ വളരെ കഷ്ടതയിലാണ് ജീവിക്കുന്നത്. 25000 ത്തിലതികം കോളനികളിലായിട്ടാണ് പട്ടിക ജാതി ജീവിക്കുന്നത്. 7000 ത്തിലതികം കോളനികളിലായിട്ടാണ് പട്ടിക വര്‍ഗ്ഗം ജീവിക്കുന്നത്. 95 ശതമാനം ദളിദ് വിഭാഗം ഇപ്പോഴും ജീവിക്കുന്നത് കേരളത്തിലെ കൊളനികളിലാണ്.പല കോളനികളിലും അവരുടെ വീടുകള്‍ സ്തിഥിചെയ്യുന്നത് ഒരു സെന്റിനും താഴെ ഭൂമിയിലാണ്. വയനാട് ഇടുക്കി പോലെയുള്ള പല സ്ഥലങ്ങളിലും കടുത്ത ദാരിദ്രം ഇപ്പോഴും നിലനില്‍ക്കുന്നു . അതുപോലെ കേരളത്തില്‍ കരിനിയമങ്ങളില്‍ അകപ്പെട്ടു ജയിലില്‍ കിടക്കുന്ന ആളുകള്‍ കേരളത്തിലും ഉണ്ട് . അങ്ങനെ നോക്കുമ്പോള്‍ ഒരു പട്ടിണി രഹിത ഭയ രഹിത ഇന്ത്യ എന്ന് പറയുമ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ കേരളത്തിനും പറ്റില്ല.

3 ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നതിന് പകരം കേരളത്തില്‍ എസ് ഡി പി ഐ പോലെയുള്ള ചെറിയ പ്രസ്ഥാനത്തിന് കുറച്ചു കൂടി ശക്തിയുള്ള സ്ഥലത്ത് മാത്രം മത്സരിച്ചാല്‍ പോരായിരുന്നോ?

ഉത്തരം : ഇരുപത് മണ്ഡലങ്ങളിലും പാര്‍ട്ടി  മത്സരിക്കുന്നത് മിക്കവാറും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാര്‍ട്ടിക്ക്  കമ്മറ്റികള്‍ ഉണ്ട്. 140 മണ്ഡലങ്ങളില്‍ 135 ഓളം അസംബ്ലി മണ്ഡലം കമ്മറ്റി ഉള്ള ഒരു പാര്‍ട്ടി  ആണ് ഇത്. എസ് ഡി പി ഐ ക്ക് കേരളത്തില്‍ മൊത്തം  വേരുകള്‍ ഉണ്ട്. അതുകൊണ്ട് എല്ലാ സ്ഥലത്തും മത്സരിക്കാന്‍ പാര്‍ട്ടി സജ്ജമാണ്. പാര്‍ട്ടിക്ക് അതിനു കഴിയും. അതുകൊണ്ടാണ് കുറച്ചു ഭാഗങ്ങള്‍ ഒഴിവാക്കി ചില സ്ഥലത്ത് മത്സരിക്കുക എന്ന രീതി പാര്‍ട്ടി സ്വീകരിക്കാതിരുന്നത്.  മാത്രമല്ല പുതിയ ഒരു പാര്‍ട്ടി എന്ന നിലക്ക് പാര്‍ട്ടി യുടെ സന്ദേശം കൊടുക്കുക എന്നത് വളരെ അത്യാവശ്യമാണ്. എസ് ഡി പി ഐ ഉദ്ദേശിക്കുന്നത് കേന്ദ്രത്തില്‍ കോണ്ഗ്രസ് ബി ജെ പി മുന്നണികള്‍ക്ക് ബദലായി വളരേണ്ട ഒരു ബദലാണ് എസ് ഡി പി ഐ എന്നുള്ളതാണ്.  അപ്പൊ അത് എന്തുകൊണ്ട് എന്ന ഒരു സന്ദേശം കൊടുക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയിട്ടാണ് പാര്‍ട്ടി എല്ലാ സ്ഥലത്തും മത്സരിക്കുന്നത്

4 കേരളത്തില്‍ മുസ്ലിം ലീഗ് പോലെയുള്ള നൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടി   ഉണ്ടായിരിക്കെ എസ് ഡി പി ഐ പോലെയുള്ള പാര്‍ട്ടി യുടെ കടന്നുവരവ് ആ നൂനപക്ഷ പാര്‍ട്ടിയെ തകര്ക്കാതന്‍ അല്ലെ ഉപകരിക്കൂ..

ഉത്തരം : നൂനപക്ഷ ശക്തി എന്ന് പറയുമ്പോള്‍ നൂനപക്ഷങ്ങളുടെ ഒരു പാര്‍ട്ടി ആകുക എന്നതില്‍ ഉപരി നൂനപക്ഷങ്ങള്ക്ക്  പ്രധാനമായും മുസ്ലിം ലീഗ് മുസ്ലിം നൂനപക്ഷത്തിന്റെ ഗുണത്തിന് വേണ്ടി  എന്ന് പറയുന്നു.  അത് എത്രമാത്രം മുസ്ലിം ലീഗ് ചെയ്യുന്നുണ്ട് എന്നാണു  ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഈയിടെ ദേശീയാടിസ്ഥാനത്തില്‍ മുസ്ലിംകളെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. ഇതിലൊക്കെ എന്തായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട് എന്ന് നാം പഠിക്കേണ്ട വിഷയമാണ്.  കേരളത്തിലെ രണ്ടു പാര്ലമെന്റ്റ് മണ്ഡലം പൊന്നാനി,മലപ്പുറം . ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നും മുസ്ലിം ലീഗിന്റെ പ്രധിനിധികളെ തിരഞ്ഞടുത്തയക്കുമ്പോള്‍ സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇന്ത്യയില്‍ ഇതുപോലെ ഒരു മുസ്ലിം സംഘടിത പ്രസ്ഥാനം ഇത്രയും ശക്തി ഉള്ളത് ഇല്ലാത്തത് കൊണ്ട് ഈ രണ്ട് ആളുകള്‍ വേണം ഇന്ത്യയിലെ മൊത്തം മുസ്ലിംകളുടെ പ്രശ്നം പാര്ലിലമന്റില്‍ ഉന്നയിക്കാനും ഇവര്‍ പരിശ്രമിക്കണം എന്നുമാണ് ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.   പക്ഷെ അങ്ങനെ ഒന്നും ഈ കഴിഞ്ഞ കാലങ്ങളായി അത്തരത്തിലുള്ള ഒരു നിലപാടും ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല  . ഇന്ത്യയില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ നിരപരാധികളായി ജയിലില്‍ കിടക്കുമ്പോ അവരെ ജയില്‍ മോചിപ്പിക്കണം എന്നോ അവര്ക്ക്  ജാമ്യം നല്കകണം എന്നോ ഉള്ള ഒരു ഉപകാരപ്രദമായ എന്തങ്കിലും നടപടി മുസ്ലിം ലീഗ് എടുത്തോ? ഏറ്റവും അവസാനം അസീമാനന്ദ വെളിപ്പെടുത്തിയതനുസരിച്ച് പ്രജ്ഞാസിംഗ് ടാക്കൂര്‍ തുടങ്ങിയവര്‍ ചെയ്ത വന്‍ കൃത്യത്തില്‍ പോലും എത്രയോ മുസ്ലിംകള്‍ ജയിലില്‍ കിടക്കുകയാണ്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഈ പാര്‍ട്ടി തയ്യാറായില്ല. .വ്യാജ ആരോപണം മാത്രമല്ല ഗവര്‍മന്റ് ഏജന്സിയകള്‍ പോലും അന്വേഷിച്ചു കുറ്റക്കാര്‍ ആണ് എന്ന് കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ കേസ് പോലും എടുത്തിട്ടില്ല. എന്നിട്ടും നിരപരാധികളുടെ മോചനത്തിന് വേണ്ടിയുള്ള ഒരു ശ്രമവും ഇവര്‍ നടത്തിയിട്ടില്ല. കേരളാ കോണ്ഗ്രസ് പക്ഷിമഘട്ട പ്രശ്നത്തില്‍ ഒക്കെ വളരെ ശക്തമായ നിലപാടെടുക്കുന്നത് അത് ക്രിസ്തുമതത്തെ കുറിച്ചുള്ള ഒരു പ്രശ്നം അല്ല. പക്ഷെ ക്രിസ്ത്യാനികളായ കര്ഷനകരെ ഭാധിക്കുന്ന പ്രശ്നത്തിനാണ് ഇപ്പൊ മുന്നണി വിടും എന്നുള്ള ചര്ച്ചത വരെ എത്തി നില്ക്കുകകയാണ്. അതുപോലെ തന്നെ മുസഫര്‍ നഗര്‍ കലാപ പ്രദേശങ്ങളില്‍ പോകുക എന്നത് ആര്‍ക്കും  കഴിയുന്ന കാര്യമാണ്. അതിനപ്പുറത്തേക്ക് അവിടെ ക്രിയാത്മകമായി ഒരു നിലപാടെടുത്തിട്ടില്ല.  ഏതങ്കിലും ഒരു സമയത്ത് അവരുടെ രണ്ടോ മൂന്നോ എം പി മാര്‍ ഉള്ള ബലത്തില്‍ ഒന്ന് വിലപേശിയിട്ട് ഇവിടെ മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനു ശ്രമിച്ചിട്ടും ഇല്ല. ഇതൊക്കെ ഒരു പാര്‍ട്ടി എന്ന നിലയില്‍ അവര്‍ ചെയ്യാത്തതും എസ് ഡി പി ഐ ക്ക് ചെയ്യാന്‍ സാധിച്ചതുമായ കാര്യങ്ങളാണ്.

5 കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വെച്ചു നോകുമ്പോള്‍ ഒരു മുന്നണി സംവിധാനത്തിനേ എന്തങ്കിലും ചെയ്യാന്‍ പറ്റൂ എന്ന രാഷ്ട്രീയ ചുറ്റുപാടാണ്.  ഇവിടെ എസ് ഡി പി ഐ ഒറ്റയ്ക്ക് മത്സരിച്ചു ഇലക്ഷന്‍ നേരിടുന്നതിന്റെ രാഷ്ട്രീയം എന്താണ്?

ഉത്തരം : ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുിന്ന ഒരു ബദല്‍ ഉയര്‍ന്നു  വരുമ്പോള്‍ അതിനെ ജനം സ്വീകരിച്ച ചരിത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ.. ഡല്‍ഹിയില്‍ ഒരു പുതിയ പാര്‍ട്ടി അതികാരത്തില്‍ വന്നു,പക്ഷിമാബംഗാളിലെ ഇടതു പക്ഷത്തെ അട്ടിമറിച്ച് പുതിയ പാര്‍ട്ടി  അതികാരത്തില്‍ വന്നു. കര്‍ണാടകയില്‍ അങ്ങനെ ഇന്ത്യയുടെ പല ഭാഗത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട് . കേരളത്തിലെ ജനങ്ങള്‍ക്  സ്വീകാര്യമായ ഒന്ന് ഇല്ലാത്തത് കൊണ്ട് ഇടതിനെയും ഇടതിനെ വെറുക്കുമ്പോള്‍ വലതിനെയും മാറി മാറി അതികാരത്തിലേറ്റുമ്പോള്‍ അവര്‍ക്കൊരു ബദല്‍ എന്ന നിലയിലാണ് പാര്‍ട്ടിയെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത് എന്ന് പറയാന്‍ സാധിക്കും. മാത്രം അല്ല. കേരളത്തിലെ ഇരു മുന്നണികളും ഇപ്പോള്‍ നടപ്പിലാക്കുന്നത് പരസ്പര ധാരണാ രാഷ്ട്രീയമാണ്. ഉദാഹരണത്തിന്  ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ ലീഗ് അടക്കമുള്ളവര്‍ സഹായിച്ചിട്ടുണ്ട്. ശുക്കൂര്‍ വധത്തിലെ യഥാര്‍ഥ പ്രതികള്‍ വലയിലാവാതിരിക്കുന്നതും ഈ പാക്കേജിന്റെ ഭാഗമാണ്. മലബാറില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ലീഗ് എസ്.ഡി.പി.ഐയുടെ വളര്‍ച്ചയില്‍ ഒരുതരത്തിലും വെല്ലുവിളിയാവില്ല. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ തങ്ങളുടെ പ്രതിിധികള്‍ പാര്‍ലമെന്റില്‍ ശബ്ദിക്കും എന്ന പ്രതീക്ഷയിലാണ് ലീഗി തിരഞ്ഞെടുത്തയക്കുന്നവര്‍. എന്നാല്‍ ഭീകരാക്രമണങ്ങളുടെ പേരില്‍ ജയിലില്‍ കിടക്കുന്ന ിരപരാധികളുടെ കാര്യത്തിലോ, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി വിവിധ കേസുകളിലെ പ്രതി അസിമാന്ദതന്നെ കുറ്റസമ്മതം ടത്തിയ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിതിെരെയോ ടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ാവക്കാന്‍ ലീഗ് പ്രതിിധികള്‍ തയ്യാറായിട്ടില്ലെന്നു ജം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം അഖിലേന്ത്യാതലത്തില്‍ ശക്തമയ വേരോട്ടമാണ് എസ്.ഡി.പി.ഐക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസഫര്‍ഗര്‍ കലാപ ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാംപുകള്‍ അടച്ചുപൂട്ടാുള്ള ശ്രമം പാര്‍ട്ടി ഇടപെട്ടതിാല്‍ യു.പി. സര്‍ക്കാര്ി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം ഗ്രാമങ്ങളിലേക്കു ിര്‍ഭയരായി മടങ്ങിച്ചെല്ലാന്‍ സാധിക്കാത്ത, കിടപ്പാടമില്ലാത്ത അഭയാര്‍ഥികളെ പെരുവഴിയിലേക്ക് ഇറക്കിവിടാുള്ള ശ്രമം പാര്‍ട്ടി ചെറുത്തതോടെയാണ് യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ് എസ്.ഡി.പി.ഐ. തോക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ക്യാംപുകള്‍ ിലിര്‍ത്താമെന്ന് ഉറപ്പുല്‍കിയത്.


6 കേരളത്തിലെ ജനകീയ സമരങ്ങളില്‍ മുന്നോട്ടു വരുന്നതായ ചെറിയ ചെറിയ പാര്‍ട്ടികള്‍ . അത്തരം പാര്‍ട്ടികളുമായി യോജിച്ചു പോകുന്ന നിലപാടോ ഒരു മുന്നണിയോ ഉണ്ടാക്കാന്‍ എസ് ഡി പി ഐ ക്ക് നേതൃത്വം കൊടുത്തുകൂടെ?

ഉത്തരം ; എസ് ഡി പി ഐ ഈ പ്രാവശ്യം അതിന്റെ ഒരു പ്രസക്തി കണ്ടിട്ടുള്ളത് ഒന്ന് ശക്തമായ പാര്‍ട്ടികള്‍ കുറവാണ്. ഈ പ്രാവശ്യം പാര്‍ട്ടിയുടെ സന്ദേശം എല്ലാ സ്ഥലങ്ങളിലും എത്തിക്കാന്‍ ശ്രമിക്കുകയും പിന്നീട് വരുന്ന കാലങ്ങളില്‍ സമാന ചിന്താഗതി ഉള്ള പാര്‍ട്ടികളെ ഒക്കെ ഒരുമിപ്പിച്ച് കൊണ്ട്   ഒരു മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് താല്പര്യം ഉണ്ട്.

7 ദേശീയ തലത്തില്‍ എത്ര സ്ഥലത്ത് എസ് ഡി പി ഐ മത്സരിക്കുന്നു? ഈ തിരഞ്ഞടുപ്പില്‍ എത്ര സീറ്റില്‍ പ്രതീക്ഷിക്കുന്നു?  ദേശീയ തലത്തില്‍ മത്സരിക്കുന്ന ഏതങ്കിലും സീറ്റില്‍ പ്രതീക്ഷയുണ്ടോ?

ഉത്തരം : ദേശീയ തലത്തില്‍ 42 സീറ്റില്‍ എസ് ഡി പി ഐ മത്സരിക്കുന്നുണ്ട്.   ഗന്ന്യമായ വോട്ട് പല സ്ഥലത്തും കിട്ടും. ചിലയിടങ്ങളില്‍ അത്ഭുതങ്ങള്‍ വരെ സംഭവിക്കാന്‍ ഇടയുണ്ട്. അത് പോലെ എസ് ഡി പി ഐ ക്ക് ശക്തമായ വോട്ട് കിട്ടുന്ന ചില സ്ഥലങ്ങളില്‍ മത്സരിക്കാന്‍ സാധിക്കാത്ത വിഷയവും പാര്‍ട്ടിക്കുണ്ട്.  കാരണം കര്‍ണാടകയിലെ നരസിംഹരാജ മണ്ഡലം. വേറെയും ആറു മണ്ഡലം ഉണ്ട് അവിടെ. ഒരു ലക്ഷത്തിലേറെ വോട്ട് കിട്ടാന്‍ സാധ്യത ഉള്ള മണ്ഡലം ആണ്. പക്ഷെ അവിടെ ഒരു പ്രശ്നം ഉള്ളത് ആറായിരം വോട്ടിനാണ് കോണ്ഗ്രസ് ജയിച്ചത്. അവിടെ എസ് ഡി പി ഐ മത്സരിച്ചാല്‍ ബി ജെ പി ജയിക്കും. പാര്‍ട്ടിക്കൊരു പോളിസി നാഷണല്‍ സെക്രട്ടറിയെറ്റ് എടുത്തിട്ടുണ്ട്.   എസ് ഡി പി ഐ മത്സരിച്ച കാരണത്താല്‍ ബി ജെ പി ജയിക്കാന്‍ പാടില്ല. ഇങ്ങനെ നമുക്കു കുറെ വോട്ട് കിട്ടുന്ന നാം മത്സരിക്കാത്ത മണ്ഡലങ്ങള്‍ നോര്‍ത്തിലും  സൌത്തിലും ഉണ്ട് . ഏതായാലും പാര്‍ട്ടി ഒരു പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇന്ത്യയിലെ ഒരു നിര്‍ണായക ശക്തിയായി മാറുന്ന ഒരു രീതിയിലേക്കാണ് പാര്‍ട്ടി പോയികൊണ്ടിരിക്കുന്നത്.  ഇത് വരെ നടന്ന രീതി വെച്ചു നോക്കുമ്പോള്‍ രാജസ്ഥാനില്‍ ചില സ്ഥലത്ത് അത്യാവശ്യം നല്ല വോട്ട് ലഭിക്കുകയും ചെയ്തു. കര്‍ണാടകയിലും ചില സീറ്റുകള്‍ കിട്ടി. മണിപ്പൂരില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉണ്ട് പക്ഷിമബംഗാളില്‍ ഉണ്ട്. ഗോവയിലുണ്ട്. ആന്ദ്രയില്‍ ഉണ്ട് അങ്ങനെ ചില സംസ്ഥാനങ്ങളില്‍ കിട്ടിയ ഒരു സ്വീകാര്യതയായി ആണ് പാര്‍ട്ടി അതിനെ കാണുന്നത്. ഇപ്രാവശ്യം ഭോപ്പാലില്‍ മത്സരിക്കുന്നുണ്ട്. നല്ല വോട്ട് പ്രതീക്ഷിക്കുന്നും ഉണ്ട്.  അങ്ങനെ വളര്‍ച്ചയുടെ ഒരു പടവുകള്‍ കയറി വരുകയാണ്. പക്ഷെ ഈ ഒരു സമയത്ത് വിജയിക്കും എന്ന് പറയാന്‍ പറ്റില്ല.

8 ബി ജെ പി ജയിക്കാന്‍ സാധ്യത ഉള്ള  സ്ഥലത്ത് എസ് ഡി പി ഐ മത്സരിക്കില്ല എന്ന പാര്ട്ടി യുടെ പോളിസി നോക്കുമ്പോള്‍ കേരളത്തില്‍ അത്തരം ഒരു സാധ്യത പാര്‍ട്ടി കാണുന്നില്ല എന്നാണോ?

ഉത്തരം : കേരളത്തില്‍ അങ്ങനെ ഒരു സാധ്യത കാണുന്നില്ല. ഒ രാജഗോപാല്‍ മത്സരിക്കുന്ന തിരുവനന്തപ്പുരത്ത് അങ്ങനെ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ ഏതങ്കിലും ഒരു സാഹചര്യത്തില്‍ പാര്‍ട്ടി  തിരുവനന്തപുറത്ത് പിന്‍വാങ്ങുന്നതാണ് ഉചിതം എന്ന് തോന്നുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കും.  പക്ഷെ അങ്ങനെ ഒരു സാഹചര്യം ഇപ്പോള്‍ കാണുന്നില്ല.

9  2009 ല്‍ രൂപീകരിച്ച പാര്‍ട്ടി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് എന്ത് നേട്ടമുണ്ടാക്കി?

ഉത്തരം:  പാര്‍ട്ടി  ഒന്‍പത് സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെക്കുള്ള തിരഞ്ഞടുപ്പില്‍ പാര്‍ട്ടി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.  രാജസ്ഥാനില്‍ രണ്ടു പഞ്ചായത്ത് ഭരിക്കുന്നുണ്ട്. കര്‍ണ്ണാടകയിലും  തമിഴ്നാട്ടിലും കോര്‍പ്പറേഷന്‍ പ്രാധിനിത്യം ഉണ്ട്. പിന്നെ പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പാര്‍ട്ടി അധികാരം പങ്ക്കൊള്ളുന്നു.  അതിലുപരി പാര്‍ട്ടിക്ക് ഒരുപാട് സമരങ്ങളിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി. ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മുസഫര്‍ നഗര്‍ ക്യാംബ്,കൌസിയാ മസ്ജിദ് പൊളിച്ചപ്പോള്‍ അത് പുതുക്കി പണിയാന്‍ ഉള്ള പ്രക്ഷോപം, വഖഫ് സ്വത്തുക്കള്‍ കയ്യേറിയ വിഷത്തില്‍ ഉള്ള സമരം, കേരളത്തില്‍ പാര്‍ട്ടി നടത്തി വന്ന രണ്ടാം ഭൂസമരം വളരെ പ്രധാനപെട്ട ഒന്നാണ്. കേരളത്തില്‍ പതിനായിരക്കണക്കിനു ഹെക്ടര്‍ ഭൂമി കൃഷി ചെയ്യാതെ കിടക്കുകയാണ്. ഭൂസമരം കൊണ്ട് ലക്ഷ്യമാക്കുന്നത് ഓരോ ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക്  ഒരേക്കര്‍ ഭൂമി. ദളിദുകള്‍ക്ക്  രണ്ടേക്കര്‍  അതില്‍ ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി പതിച്ചു നല്‍കണം എന്നാണ്. . ഇത് വെച്ചിട്ട് നമ്മള്‍ ഭൂരഹിതരോട് അപേക്ഷകള്‍ എഴുതി വാങ്ങി എല്ലാ ജില്ലയിലും ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.  ഇനി ഇവരെ ഒക്കെ വെച്ച് എസ് ഡി പി ഐ സെക്ക്രട്ടറിയേറ്റ് വളയാന്‍ പോകുകയാണ് ഇലക്ഷന്‍ കഴിഞ്ഞാല്‍. ഇതിന്റെയൊക്കെ ഗുണബോക്താക്കള്‍ എല്ലാ സമുദായത്തിലും പെട്ട ആളുകളും ഉണ്ട്.. ഒരു കാര്‍ഷിക ബജറ്റ് തന്നെ അവതരിപ്പിക്കണം എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.   ഒരു പ്രധാന കാര്യം 5 ലക്ഷം കോടി രൂപ കഴിഞ്ഞ വര്‍ഷം കുത്തകകളുടെ കടം സര്‍ക്കാര്‍ എഴുതി തള്ളി.  അതിന്റെ ഒരു ശതമാനം എന്നാല്‍ അയ്യായിരം കോടി രൂപയാണ്. ഈ ഒരു ശതമാനം നമ്മുടെ കര്‍ഷകര്‍ക്ക്  കൊടുത്താല്‍ കേരളത്തിലെ ഭക്ഷ്യ ദൌര്‍ബല്ല്യം ഏറെ കുറെ പരിഹരിക്കാന്‍ സാധിക്കും. ഇവിടെ കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നു.  വന്‍കിട കുത്തകകള്‍ക്ക്  നല്‍കുന്ന പ്രാധാന്യത്തിന്റെ നൂറില്‍ ഒരു ഭാഗം കര്‍ഷകര്‍ക്ക്  കൊടുത്താല്‍ കേരളത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഈ ഒരു കാഴ്ചപ്പാട് ഇല്ലാത്തതാണ് നാട്ടിലെ പ്രധാന പ്രശ്നം.

10 നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എസ് ഡി പി ഐ ക്ക് എന്താണ് പ്രതേകതയായി പറയാന്‍ ഉള്ളത്?

ഉത്തരം : ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുത്തകകളുടെ അടിമകളാണ്. ഇലക്ഷന്‍ കമ്മീഷന്‍ പുറത്ത് വിട്ട ഒരു കണക്കനുസരിച്ച് സി പി എം അടക്കം ഇവരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചിട്ടുണ്ട് . ഇതൊക്കെ രേഖയുള്ള ഒരു കണക്കാണ്. യാഥാര്‍ത്ഥ്യം അതിന്റെ എത്രയോ ഇരട്ടിയാണ്. അപ്പോള്‍ ഇവരുടെ അടിമകളായി നിന്നുകൊണ്ടുള്ള ഒരു നിലപാടെ ഇവര്‍ക്ക്  സാധ്യമാകൂ. അതുകൊണ്ടാണ് ഈ തിരഞ്ഞടുപ് അടുത്ത സമയത്ത് പോലും പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത്. ഇങ്ങനെ വില വര്‍ദ്ധിപ്പിച്ചാല്‍ അതവര്ക്ക്  ദോഷം ചെയ്യും എന്ന് അറിഞ്ഞാല്‍ പോലും വില വര്‍ദ്ധിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതമാകുകയാണ്.  ഇതില്‍ നിന്നും ഒരു പാര്‍ട്ടിയും മുക്തമല്ല. ഗൈല്‍ പൈപ്പ് ലൈന്‍ ഒരു ഉദാഹരണം. 1300  മീറ്റര്‍ പൈപ്പ് ലൈനിന്‍റെ രണ്ടു ഭാഗത്തും ജനവാസ കേന്ദ്രം ഉണ്ടാകരുത് എന്ന് ഇന്റര്നാ‍ഷണല്‍ നിയമം ആണ്.  ഇന്ത്യയില്‍ തന്നെ ഉള്ള 1962  ലെ ഒരു നിയമം പ്രകാരം (petroleum and minerals pipeline act)  ജനവാസ കേന്ദ്രത്തിലൂടെയും കൃഷിസ്ഥലത്ത് കൂടിയും പൈപ്പ് ലൈന്‍ കൊണ്ട് പോകാന്‍ പാടില്ല. പക്ഷെ കടലിലൂടെ കൊണ്ട് പോകാം എന്നിരിക്കെ ഇത് കരയിലൂടെ കൊണ്ട് പോകുമ്പോള്‍ ഇത് എത്രത്തോളം ജനങ്ങളെ ബാധിക്കുന്നു എന്ന് ഒന്നും അവര്‍ നോക്കുന്നുന്നില്ല. റിലയന്‍സും ടാറ്റായും  ഷയര്‍ ഉള്ള ഈ ഗൈല്‍ പൈപ്പ് ലൈന്‍ പദ്ധതിയെ അവരുടെ കയ്യില്‍ നിന്നും കൈകൂലിയും വന്‍ തോതില്‍ ഉള്ള ആനുകൂല്യങ്ങളും പറ്റിയിട്ട് ഇവര്ക്ക്  അടിമകളായി നില്‍ക്കുകയാണ്. അതില്‍ നിന്നും വളരെ വിത്യസ്തമാണ് എസ് ഡി പി ഐ.  എസ് ഡി പി ഐ അവിടെ ജനപക്ഷത്ത് നിന്ന് സമരം ചെയ്യുകയാണ്. ഈ ആദര്‍ശ രാഷ്ട്രീയത്തില്‍ എസ് ഡി പി ഐ ഉറച്ച് നില്‍ക്കുകയാണ്.  ജനങ്ങളുടെ പക്ഷത്ത് നില്ക്കുന്ന ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല എസ് ഡി പി ഐ അല്ലാതെ എന്ന് നമുക്ക് പറയാന്‍ സാധിക്കും.

11 ആര്‍ എസ് എസിന്റെ ചൂണ്ടുപലകയായ ബി ജെ പി യെ പോലെ ചിലപ്പോഴങ്കിലും എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീം ആയി മാറുന്നുണ്ടോ?

ഉത്തരം : എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീമോ അല്ലങ്കില്‍ അതിന്റെ കീഴില്‍ ഉള്ളതാണ് എന്നോ പറയാന്‍ പറ്റില്ല. പക്ഷെ പോപ്പുലര്‍ ഫ്രണ്ട് നേരത്തെ പിന്നോക്ക ജനവിഭാഗത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പ്രസ്ഥാനം അനിവാര്യമാണ് എന്നുള്ള ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ എസ് ഡി പി ഐ യുടെ രൂപീകരണത്തിനു പോപ്പുലര്‍ ഫ്രണ്ട് താല്പര്യം കാണിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷെ ഇതിന്റെ ബ്രാഞ്ച് കമ്മറ്റി മുതല്‍ ദേശീയ കമ്മറ്റി വരെ ഉള്ള മുഴുവന്‍ കമ്മറ്റികളും സ്വതന്ത്രമായ ഒരു കമ്മറ്റികളാണ്. എസ് ഡി പി ഐ യുടെ തീരുമാനങ്ങളിലും നയങ്ങളിലും മറ്റും മറ്റു ഒരു സംഘടനക്കും സ്വാധീനമില്ല..


12 ആം ആത്മി പാര്‍ട്ടിയെ കുറിച്ചുള്ള നിലപാട്?

ഉ :  അത് ദല്‍ഹിയിലെ ഒരു പ്രതേകമായ സാഹചര്യത്തില്‍ വളര്‍ന്നു വന്ന ഒരു പാര്‍ട്ടി ആണ്. അതിനു ഒരു ഭരണഘടന ഒന്നും ഇല്ല. പല വിഷയത്തിലും ആം ആത്മി പാര്‍ട്ടി ഒരു പരാജയം ആണ് എന്ന് നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നു. ഒന്ന് അവരുടെ ദേശീയ നേതാവ് കുമാര്‍ വിശ്വാസ് ശിവന് തുല്യമാണ് മോഡി എന്ന് പറയുകയാണ്‌. ഭിന്നി എന്ന് പറയുന്ന അവരുടെ ഒരു എല്‍ എ യെ പുറത്താക്കി. പുറത്താക്കാന്‍ ഉള്ള കാരണം പറയുന്നത് അദ്ദേഹം മന്ത്രിസ്ഥാനം ചോദിച്ചു. പിന്നീട് എം പി ആയി മത്സരിക്കാന്‍ ഉള്ള ടിക്കറ്റ് ചോദിച്ചു കൊടുക്കാത്തത് കൊണ്ടാണ് എന്നാണു പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ഒക്കെ മറ്റു പാര്‍ട്ടികളില്‍ ദശാബ്ദങ്ങള്‍ കൊണ്ട് ഉണ്ടാകുമ്പോള്‍ ആം ആത്മിയില്‍ മാസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയാണ്.  മറ്റൊന്ന് അവര്‍ക്ക് പിന്നോക്ക അടിസ്ഥാന വിഭാഗങ്ങളോട് യാതൊരു അജണ്ടയും ഇല്ല.  മണ്ഡല്‍ കമ്മീഷന്റെ കാലത്ത് "Student for Equality" എന്ന ഒരു ഭരണ വിരുദ്ധ വിദ്ധ്യാര്‍ത്ഥി സംഘടന ഉണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തകര്‍ മുഴുവന്‍ ആം ആത്മി പാര്‍ട്ടിയില്‍ ആണ് ഉള്ളത്. അരവിന്ത് കേജരിവാള്‍ അടക്കമുള്ളവര്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.  ഇടക്കാലത്ത് ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെ വളരെ വലിയ വിഡ്ഢിത്തരങ്ങള്‍ പലതും ചെയ്തു. ഏറ്റവും പ്രധാനപെട്ടതാണ് ദല്‍ഹി ദര്‍ബാറില്‍ നടന്നത്. ഒരു സംസ്ഥാനത്തെ മൊത്തം പ്രശ്നങ്ങള്‍ ഉള്ള ആളുകളോട് ഒരു മൈദാനത്തിലേക്ക് വരാന്‍ പറയുന്നതും വലിയ ഒരു വിഡ്ഢിതത്വം.  അത് കുറെ ആളുകള്‍ വരും അത് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ ഉള്ള ഒരു ബുദ്ധി പോലും അവര്‍ക്കുണ്ടായില്ല.
കാശ്മീരില്‍ നടന്ന പട്ടാള അതിക്രമങ്ങള്‍കെതിരെ ഡല്‍ഹിയില്‍ ധര്‍ണ്ണക്ക് വന്ന കശ്മീരികളെ ആര്‍ എസ് എസ് കാര്‍ അടിച്ചപ്പോള്‍ കൂട്ടത്തില്‍ അടിച്ചവരാന് ആം ആത്മി നേതാക്കള്‍. ഡല്‍ഹിയില്‍ നടന്ന വലിയൊരു സംഭവമായിരുന്നു ബട്ട്ലാഹൌസ് സംഭവം. അതില്‍ അവരുടെ പാര്‍ട്ടിക് ഒരു നിലപാടും ഇല്ല. മുസഫര്‍ നഗറില്‍ ഉപകാരപ്പെടുന്ന ഒരു നിലപാടും ആം ആത്മി പാര്‍ട്ടിക്ക് ഇത് വരെ ഉണ്ടായിട്ടില്ല.  ദല്‍ഹിയില്‍ നടന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം മാത്രമാണ് അവര്‍ പൊക്കി പിടിച്ചിരുന്നത്. എന്നാല്‍ പക്ഷിമാബംഗാളിലെ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും പരാതി പറയാന്‍ പൊയ ആ പെണ്‍കുട്ടിയെ പിന്നെയും പ്രതികാരം എന്ന നിലക്ക് വീണ്ടും ബലാത്സംഗം ചെയ്യുകയും  അങ്ങനെ ആ കുട്ടി മരിക്കാന്‍ ഇട വരുകയും ചെയ്തു. ആ വിഷയം ഒരു ദേശീയ പാര്‍ട്ടി എന്ന നിലക്ക് അവര്‍ ഏറ്റടുകകുകയും ചെയ്തില്ല.  അതായത് ഉയര്‍ന്ന ജാതിക്കും സാമ്പത്തികമായി ഉയര്‍ന്നു നില്ക്കുന്ന വിഭാഗങ്ങലുടെയും താല്പര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് ആം ആത്മി പാര്‍ട്ടി . അവര്‍ക്ക്  മീഡിയയുടെ വന്‍തോതില്‍ ഉള്ള ഒരു പിന്തുണ കിട്ടിയത് കൊണ്ട് മാത്രം വന്ന ഒരു പാര്‍ട്ടി ആണ് അവര്‍. അവര്‍ക്ക്  ഇന്ത്യയില്‍ ഒരു ഭാവി കാണാന്‍ സാധിക്കില. കേരത്തില്‍ ഒട്ടും ഭാവി അവരില്‍ കാണുന്നില്ല. പിന്നെ അവര്‍ക്ക് വന്‍ തോതില്‍ ഫണ്ട് വരുന്നു. അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു സംശയാസ്പതമായ കാര്യങ്ങളാണ്.

13 മുസ്ലിം ഇതര സാമുദായിക സംഘടനകളുമായി ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകളും  നടത്തിയിട്ടുണ്ടോ?

ഉ : എല്ലാ വിഭാഗത്തില്‍ പെട്ട മത സംഘടനകളെയും സമുദായ സംഘടനകളെയും പാര്‍ട്ടി  പ്രതിനിധികള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്.  സംസാരിക്കുകയും ചെയ്യും. എല്ലാ സീറ്റിലും മത്സരിക്കുന്ന പാര്‍ട്ടി  എന്ന നിലക്ക് അവരുടെ പിന്തുണ എസ് ഡി പി ഐ ആഗ്രഹിക്കുന്നുണ്ട്.

14 കേരളത്തിലെ സാദാരണക്കാരോട് എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് എന്ന നിലക്ക് നിങ്ങള്‍ക്ക്  എന്ത് പറയാന്‍ ഉണ്ട്?

ഉ : ഈ വരുന്ന തിരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക്  വോട്ടു ചെയ്യുക.. വളരെ വിത്യസ്തമായ ജനങ്ങളുടെ പക്ഷത്ത് നില്ക്കുപന്ന നമ്മുടെ പാര്‍ട്ടി മാത്രമാണ് ഇപ്പോള്‍ ജനപക്ഷത്ത് നില്‍ക്കുന്നത്. അതുകൊണ്ട് എസ് ഡി പി ഐ ക്ക് വോട്ട് ചെയ്തു എസ് ഡി പി ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക.  ജനങ്ങള്‍ക് വേണ്ടിയുള്ള  സമരരംഗത്തും മറ്റും എന്നും ഉണ്ടാകാന്‍ ഇനി എസ് ഡി പി ഐ മാത്രമേ നിലവില്‍ ഉള്ളൂ എന്ന് മാത്രമാണ് എനിക്ക് പറയാന്‍ ഉള്ളത്.


0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial