11 മേയ് 2014

ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈലുമായി അപമാനിക്കാന്‍ ശ്രമം....


പുലരിയുടെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈല്‍ 
മാന്യമായി ഫേസ്ബുക്കില്‍ രാഷ്ട്രീയ സംവാതം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉള്ള വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അപമാനിക്കാന്‍ ശ്രമം.
എസ് ഡി പി ഐ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ SDPI കേരളം ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ ഗുരുവായൂര്‍ സ്വദേശി പി കെ നൌഫലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ആയ പുലരി പി കെ എന്ന പേരിലാണ് അക്കൌണ്ട് തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുന്ന പ്രൊഫൈല്‍ എല്ലാ വിവരങ്ങളും പുലരിയുടെതിനു സാമ്യമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്.  നൌഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള പുലരി എന്ന വെബ്‌സൈറ്റിന്‍റെ പേരില്‍ ആണ് നൌഫല്‍ അക്കൌണ്ട് തുടങ്ങിയത്.  വര്‍ഷങ്ങളായി ഈ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ്‌ പുലരി(നൌഫല്‍) 

ഒര്‍ജിനല്‍ പ്രൊഫൈല്‍ പിച്ചര്‍ 
മാന്യമായി സംവാദം നടത്തുന്ന ആളുകളെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആളുകള്‍  സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന മറ്റുള്ളവര്‍ക്കും അപമാനമായിരിക്കുകയാണ്. ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനത്തിനു മറുപടി അര്‍ഹിക്കുന്നില്ല എന്നും മുസ്ലിം ലീഗിലെ ഷാജി വിഭാഗമായ ചില പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍ എന്നും  നൌഫല്‍ പ്രതികരിച്ചു. ആശയപരമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആശയദാരിദ്രം നേരിടുന്ന വിവേകമില്ലാത്ത ചില  പ്രവര്‍ത്തകരാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ വ്യാജപ്രൊഫൈലിന്റെ ഉടമയെ കണ്ടെത്താനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലീഗ് പ്രവര്‍ത്തകരാണ് ഇതിന്റെ  പിന്നില്‍ എന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സമാന സംഭവം  ലീഗ് പ്രവര്‍ത്തകരില്‍ നിന്ന്  ഉണ്ടായിട്ടുണ്ട്.  സോഷ്യല്‍ മീഡിയയില്‍ സജീവ സാനിധ്യമായ മലപ്പുറം ഊരകം സ്വദേശി ബിന്‍ഹുസൈന്‍ ന്‍റെ ഫോട്ടോ ഉപയോഗിച്ച് രാജേഷ് കുമാര്‍ എന്ന പേരില്‍ ഒരു ഐ ഡി ഉണ്ടാക്കുകയും ആളെ കണ്ടെത്തിയപ്പോള്‍  രാജേഷ് കുമാര്‍ IUML കോഴിക്കോട് എന്ന പേര് മാറ്റി ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണ്. ഇതിന്റെ  ശ്രിഷ്ടാവ് വിദേശത്ത് ജോലി ചെയ്യുന്ന (ഗള്‍ഫില്‍ അല്ല) ആള്‍ ആണ്.

ബിന്‍ ഹുസൈന്റെ ഫോട്ടോ വെച്ചു തുടങ്ങിയ ID 
നവരാഷ്ട്രീയ പ്രസ്ഥാനമായ എസ് ഡി പി ഐ  പ്രവര്‍ത്തകരുടെ ആശയസംവാദത്തില്‍ ആശയദാരിദ്രം നേരിടുന്ന ലീഗ് പ്രവര്‍ത്തകര്‍ ഇത്തരം നീച്ച പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് തടയപ്പെടെണ്ടതാണ്.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളിലും ഇരു മുന്നണികളോടും ഒറ്റക്ക് മത്സരിച്ച എസ് ഡി പി ഐ യോട് ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞടുപ്പിനു മുന്നേ തുടങ്ങിയതാണ്‌ ഇത്തരം അസഹിഷ്ണുതയുടെ രാഷ്ട്രീയ കളികള്‍.  കാസര്‍കോട് മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി  എന്‍ യു അബ്ദുസലാമിനെ വോട്ടഭ്യാര്‍ത്തിക്കുന്നത്തിനിടയില്‍ ലീഗുകാര്‍ തടഞ്ഞു അക്ക്രമിച്ഛത്  മുതല്‍ തുടങ്ങിയ അക്ക്രമരാഷ്ട്രീയമാണ് ലീഗ് തുടര്‍ന്ന് പോരുന്നത്. ലീഗ് പ്രവര്‍ത്തകരുടെ ഇത്തരം വൃത്തികെട്ട കളികള്‍ അവസാനിപ്പിച്ചില്ലങ്കില്‍ നെട്ടല്ല് പണയം വെക്കാത്ത അവശേഷിക്കുന്ന ലീഗ് പ്രവര്‍ത്തകരും കൂടി നിങ്ങള്‍ക്ക് നഷ്ട്ടമാകും.. അവര്‍ അവരുടെ സുരക്ഷിത താവളം തേടി പടി ഇറങ്ങിപോകും..
രാജേഷ് കുമാര്‍ പേര് മാറ്റി IUML കോഴിക്കോട് ആകിയപ്പോള്‍ 


1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial