15 ജൂലൈ 2014

ആരാണീ രാഹുല്‍ ഈശ്വര്‍ ???


ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്തുണയേകി രംഗത്ത് വന്ന രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ ഭീകരവാദിയെ നാം അറിയണം. ആരാണ് ഈ രാഹുല്‍ ഈശ്വര്‍? 
സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന ആഭാസ പരിപ്പാടിയിലൂടെ തന്റെ വൃത്തികേട്ട സ്വഭാവവും മലയാളികളെ പഠിപ്പിച്ച ഇവന്‍ ആരാണ്? 

ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്.

ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുകയും ഇന്ത്യ ഇസ്രയേലിനെ പിന്തുനച്ച് ഫലസ്തീന് എതിരെ നിലപാടെടുക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ആരാണ് ഈ രാഹുല്‍? തികഞ്ഞ വര്‍ഗീയവാദിയായ രാഹുല്‍ ഈശ്വര്‍ തനിക്കു മതേതരപറ്റം നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച കളികള്‍ പയറ്റുന്നത് നമുക്ക് കാണാം. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വര്‍ഗീയ സംഘടനയുടെ മുഖ്യ പ്രവര്‍ത്തകന്‍ 

രാഹുലിനെ കുറിച്ച് ഒരു ഫ്ലാഷ് ബാക്ക്.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്ഷം നടന്ന അക്ക്രമങ്ങളില്‍   ശ്രീരാമസേന, ഭഗത്സിങ് ക്രാന്തിസേന അക്രമങ്ങളുടെ ഗൂഢാലോചനയില്‍ മലയാളിയും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ ഈ  രാഹുല്‍ ഈശ്വറിന് പങ്കുള്ളതായി ഡല്‍ഹി പോലിസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ട് വന്നതാണ്.  ഭഗത്സിങ് ക്രാന്തി സേന നവംബര്‍ 25ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഗൂഢാലോചനാ യോഗത്തില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തതായും റിപോര്‍ട്ടുണ്ട്. ഈ രാഹുല്‍ ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുന്നത് തന്റെ മനസ്സില്‍ കിടിയിരിക്കുന്ന മുസ്ലിം വിരോധം എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് എന്ന് മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് വേറെ പഠിക്കേണ്ട കാര്യം ഒന്നും ഇല്ല. 

രാഹുല്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതേകിച്ചും ഇന്ഗ്ലീഷ്‌ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. സംവാദത്തിന്‍റെ എല്ലാ "മന്‍തിഖ് രസതന്ത്രങ്ങളും" ചെറു പ്രായത്തില്‍ തന്നെ വശത്താക്കിയ മിടുക്കന്‍. താന്‍ ജോ.കണ്‍വീനര്‍ ആയ ഹിന്ദു പാര്‍ലമെന്‍റ്  "വിശാല ഹിന്ദു ഐക്യം" സൃഷ്ടിച്ചു ബ്രഹാമണയ മേധാവിത്തം തന്ത്ര പൂര്‍വം നില നിറുത്താനുള്ള ഗൂഡ പദ്ധതികളോടെ മുന്നോട്ടു  പോയികൊണ്ടിരിക്കുകയാണ്. രാഹുല്‍ പങ്കെടുക്കന്ന മുഴുവന്‍ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപുകളില്‍ എതിരാളികളുടെ പ്രതികരണങ്ങള്‍ ഒക്കെ കത്രിക വെച്ച് രാഹുല്‍ തന്നെ "ഹിന്ദു പാര്‍ലമെന്‍റ്" എന്ന പേരില്‍ യു.ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. അദ്ദേഹത്തിന്‍റെ ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം മുന്നോട്ടു വെക്കുന്ന വാദഗതികള്‍ നോക്കാം.


1. ലവ് ജിഹാദ്‌ ഉണ്ട്. എല്ലാ പോലീസ്‌ സൂപ്രണ്ട്മരെക്കൊണ്ടും നേരിട്ട് അന്വേഷിപ്പിച്ചു ജ. ശശിധരന്‍ നമ്പ്യാര്‍ അസന്ദിഗ്ധമായി ലവ് ജിഹാദ്‌ കുപ്രചരണം മാത്രമാണു എന്ന് കണ്ടെത്തിയെങ്കിലും മറ്റു സംഘികളെ പോലെ രാഹുലും വിഷം ചീറ്റി കൊണ്ടിരിക്കുന്നു. എല്ലാം മുസ്ലിംകളും ലവ് ജിഹാദികള്‍ അല്ല എന്ന് പറഞ്ഞു രാഹുല്‍ മുസ്ലിംകളോട് അല്പം ആനുകൂല്യം കാണിച്ചു അതിനു പകരമായി അയാള്‍ക്ക് മതേതര പട്ടം ഉറപ്പ്‌ വരുത്തും..

  2. ബാബരി മസ്ജിദ്‌ തകര്‍ത്ത സ്ഥലത് തന്നെ രാമ ക്ഷേത്രം പണിയണം. രഹുലിനും തോഗാഡിയ്ക്കും  ഒരേ അഭിപ്രായം. പക്ഷെ "തര്‍ക്ക മന്ദിരം" തകര്‍ക്കല്‍ ഒരു ലീഗല്‍ വയലെഷന്‍ ആയതിന്‍റെ പേരില്‍ ആ സംഭവത്തെ രാഹുല്‍ ഒന്ന് അപലപിക്കും. പകരം അയാളെ മതേതര വാദിയായി നാം അന്ഗീകരിക്കണം പോലും.

3. മലേഗാവ് കേസിലെ അസീമനന്ത ടീം കുറ്റവാളികള്‍ ആണെന്ന് പറയരുത്. കാരണം കോടതിയുടെ അവസാന വിധിന്യായം വരനിരിക്കുന്നെയുല്ലല്ലോ. ഇനി കോടതി നിരപരാധി എന്ന് പ്രഖ്യപിച്ചാലും മഅദനിയും ഹിന്ദുത്വ സ്ഫോടനങ്ങളുടെ പേരില്‍ അകത്തു കിടക്കുന്ന മറ്റു മുസ്ലിംകളെയും കുറ്റവാളികളായി തന്നെ രാഹുലിനു കാണാന്‍ കഴിയൂ.

 4. കര്‍ക്കരെയും "ഹൂ കില്‍ഡ കര്‍ക്കരെ" എഴുതിയ ഐ.ജി മുഷിരിഫും, ഗുജറാത്ത്‌ മുന്‍ ഡി.ജി.പി കെ.ബി ശ്രീകുമാറും അരുന്ധതി റോയിയും ടീല്‍ത്താ സെദല്‍ വാദും എല്ലാം രാഹുലിന്‍റെ  ഭാഷയില്‍ തീവ്രവാദികളുടെ പക്ഷം നില്‍ക്കുന്ന "പബ്ല്സിടി ഫ്രീക്കുകള്‍". ഇഷ്രത്ത്‌ ജഹാനെയും സുഹറബുധീന്‍ ഷെയ്ഖ്ന്‍റെ ഭാര്യ കൌസര്‍ ബീയെയും വ്യജ ഏറ്റു മുട്ടല്‍ നാടകം നടത്തി ബലാല്‍സംഗം ചെയ്തു കൊന്ന ഡി.ഐ.ജി വന്‍സാരയും ടീമും ധീര ദേശാഭിമാനികള്‍. 

      മുഴുത്ത ബ്രാഹ്മണ്യ ജാതി ചിന്തയും പരമത വിദ്വേഷവും രാഹുലും മറ്റു സംഘികളെ പോലെ "ആത്മീയ ദേശീയതയില്‍" സുന്ദരമായി പൊതിഞ്ഞു കെട്ടി വെച്ചിര്‍ക്കുന്നു. ഹിറ്റ്‌ലര്‍-ഗോള്‍വാള്‍ക്കര്‍  മാതൃകയില്‍ തന്നെ.
ശബരിമലയുടെയും വാവരുടെയും മതേതര പാരസ്പര്യം മുഖം മൂടിയായി ധരിച്ചാല്‍ ഉള്ളിലെ മോഡിയെ ആരും തിരിച്ചറിയില്ല എന്ന് അയാള്‍ വെറുതെ സ്വപനം കാണുന്നു. പുതിയ സംഭവം ഒരു സെറ്റ്‌ ബാക്ക് ആയി എന്ന് രാഹുലിനു തന്നെ തോന്നിയത്‌ കൊണ്ടാണ് ടെഹെല്ക സ്റ്റിംഗ് ഒപെരേഷനില്‍ കാശു വാങ്ങി കലാപം നടത്താന്‍ പോലും ധൈര്യം കാണിച്ച ശ്രീരാമ സേനയെ പോലെയുള്ള ഉഗ്ര വിഷങ്ങലുമായുള്ള ബന്ധം വെളിപെടുത്തിയ ഇന്‍റലിജന്‍സ്‌  റിപ്പോര്‍ട്ട് പുറത്ത്‌ വന്ന വാര്‍ത്തയെ ഒരു "കുറി പ്രശ്നം" ആയി വഴിതിരിച്ചു വിടാന്‍ അയാള്‍ ശ്രമിക്കുന്നത്...

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial